ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദുഃ ? സ്വപ്നം..!!


നിലാവില്‍
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.

ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ -
നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.

കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത്..!,
കൊടുവാള്‍ വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ്,
ഒരു പെരും പൊറ്റയായ്,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ...!!!

അതില്‍ നിന്നുയരുന്നുവോ
രാമ മന്ത്രം ? !!

ചെകിടോര്‍ത്തു...

രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന്,
ഭൗമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടപ്പിക്കും മൂളിച്ച...!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!

ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
കിഴക്ക് വെള്ള കീറിയിരുന്നു.
ഒന്നുമറിയാത്ത പോലെ....!!!

അഭിപ്രായങ്ങള്‍

  1. ദുസ്വപ്‌നങ്ങളില്‍നിന്നു രക്ഷ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. >> ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
    ജീവ സരോവരത്തില്‍ നീന്തി,
    ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
    കിഴക്ക് വെള്ള കീറിയിരുന്നു.
    ഒന്നുമറിയാത്ത പോലെ....!!! <<

    'ഒന്നുമറിയാത്ത പോലെ' എന്ന്പറഞ്ഞാ കുട്ട്യോള്‍ക്ക് നേരെ വെടിവെച്ച ഭഗീരഥന്‍പിള്ളയെ പോലെ എന്നാണോ ഉദ്ദേശിച്ചത്!

    (ഇനിയും വരും)

    മറുപടിഇല്ലാതാക്കൂ
  3. കിഴക്ക് വെള്ള കീറിയിരുന്നു.
    ഒന്നുമറിയാത്ത പോലെ....!!!വെള്ള കീറുന്ന ദിശ മാറാതിരിക്കട്ടെ ..നല്ല കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. ആശംസകൾ അറിയിക്കട്ടെ.
    സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നത്തിലൂടെ ലോകസത്യങ്ങളിലെക്കൊരു ദര്‍ശനം.അതിനായി പദങ്ങളുടെ സമര്‍ത്ഥമായ ആവിഷ്കരണം.മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  6. ബൂലോഗത്ത് നല്ല കവിതകള്‍ വിരളമാണ്. ദു:സ്വപ്നം പക്ഷേൊരു അപവാദമായി. നല്ല കവിത. നേര് ഒരു പൊറ്റപോലെ എവിടെയോ പറ്റിപ്പിടിച്ച് ഉണങ്ങിയൊടുങ്ങിയത് നേര് തന്നെ!!!

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  8. എഴുത്ത് വളരെ നന്നായിട്ടുണ്ട് :)
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  9. മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!
    അഭിനന്ദനങ്ങള്‍...
    സാന്ദര്‍ഭികമായി ഒരുകാര്യം കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഒരു മഹാവിസ്ഫോടനം നമ്മളെ തുറിച്ചു നോക്കുന്നു- മുല്ലപ്പെരിയാര്‍.

    മറുപടിഇല്ലാതാക്കൂ
  10. കവിത വായിച്ചു.എന്നാൽ അഭിപ്രായം പറയാനും മാത്രം കെല്പില്ല.

    മറുപടിഇല്ലാതാക്കൂ
  11. ഒരു നല്ല കവിത വായിച്ച അനുഭൂതി ....നന്നായീട്ടോ ..ആശംസകള്‍






    http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
  13. ശ്രീജിത്ത്‌...
    നന്നായി എഴുത്ത്..

    "രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന്,
    ഭൗമ ഗര്‍ഭത്തില്‍,
    തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
    ചെകിടടപ്പിക്കും മൂളിച്ച..."

    ഈ വരികള്‍ ഏറെ ഇഷ്ടമായി..
    സ്വപ്നദര്‍ശനങ്ങള്‍ ചിലപ്പോള്‍ നേരിന്റെ നേര്‍ക്കുള്ള തുറിച്ചു നോട്ടങ്ങള്‍ ആവാറുണ്ട്... നല്ലത്..

    മറുപടിഇല്ലാതാക്കൂ
  14. കവിത അല്ലേ? ആണ് . എന്നാല്‍ ആയോ? പ്രബോധനസ്വഭാവം വരുന്നു. പിന്നെ കാവ്യരീതിയാകട്ടെ പഴമ ച്ചുവയ്ക്കുന്നതും.പുതുക്കുക നിരന്തരം

    മറുപടിഇല്ലാതാക്കൂ
  15. ദു:സ്വപ്നം കാണരുത്.. പേടിക്കും....!
    കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  16. "മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!"


    ആര് കേള്‍ക്കും?
    ആര്ക്ക് കേള്‍ക്കണം?
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  17. നന്നായിരിക്കുന്നു ...ഈ കാലഘട്ടം ...

    അത് ഒരു ദുസ്വപ്നം തന്നെ ...

    ഉറക്കമില്ലാത്ത രാത്രികള്‍ ...

    അപകടം മുന്നില്‍ കണ്ടുള്ള ജീവിതം ...

    വായിച്ചപ്പോള്‍ മുല്ലപെരിയാര്‍ മനസ്സില്‍ ..

    പിന്നെ എല്ലാം ദൈവ നിശ്ചയം ....

    മറുപടിഇല്ലാതാക്കൂ
  18. നല്ല കവിത. ഓങ്കാരമന്ത്രത്തിനു പകരം ജീവസരോവരത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഇനിയും വരാനിരിക്കുന്ന ഒരു മഹാവിസ്പോടനത്തിന്‍റെ മുരളല്‍; ഭൌമഗര്‍ഭത്തിലെ ചെകിടടയ്ക്കും മുരള്‍ച്ച.മഹാദുരന്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന ഒരു പ്രവാചക കവിത.

    മറുപടിഇല്ലാതാക്കൂ
  19. ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
    ജീവ സരോവരത്തില്‍ നീന്തി,
    ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
    കിഴക്ക് വെള്ള കീറിയിരുന്നു.

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  20. ഗഹനമേറിയ നല്ല വരികള്‍..
    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  21. ചിലത് വര്‍ത്തമാനത്തെ കൃത്യമായും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
    ഭീതിതമായ ഒരവസ്ഥയില്‍, കാണുവതഹിതമെന്നുറച്ചവയിലും കവിതയുടെ ശീര്‍ഷകം ഒരു നേര് തന്നെയാണ്.
    നല്ല കവിതക്കഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  22. എല്ലാ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളല്ലാതിരിക്കട്ടെ,,
    പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  23. സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍ തന്നെ ആവുന്നതല്ലേ ചിലപ്പോള്‍ നല്ലത്?യാതാര്‍ത്ഥ്യമാവുന്നിടത്ത് സ്വപ്നം, അവസാനിക്കയല്ലേ?
    എഴുത്ത് തുടരുക..ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  24. നന്നായി....ഇനിയും എഴുതുക...ഒരു ച്ലവരികൾ നന്നായി...ചിലതിനു......ശ്രദ്ധിക്കുക...

    മറുപടിഇല്ലാതാക്കൂ
  25. ഇതിലെ ആദ്യമാണ്..വായിച്ചുകൊണ്ടിരിക്കുന്നു.ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്