ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആവിഷ്കാരം ചിലമ്പണിയുമ്പോൾ...

കലാകാരന് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വേണം. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം കലാകാരനും, എഴുത്തുകാരനും ഉണ്ടായേ തീരൂ. എങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ.

കലാകാരന്റെയും, എഴുത്തുകാരന്റെയും വാക്കുകളെയും, ആശയങ്ങളെയും ഭയക്കുന്നത് യാഥാസ്ഥിതിക മനസ്ഥിതിയുടെ ഭാഗമാണ്. ഈ യാഥാസ്ഥിതികത ഒരുകൂട്ടം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ജ്ഞാനവുമായി അതിന് ബന്ധമില്ല. ഭാരതീയത ജ്ഞാനാധിഷ്ഠിതമാണ്. വിശ്വാസാധിഷ്ഠിതമല്ല. ജ്ഞാനമുള്ളവന് വിശ്വസിക്കേണ്ടതില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലുള്ളതോ അല്ലാത്തതോ ആയ വിശ്വാസാധിഷ്ഠിതമായ സംഘടിത മതങ്ങളുടെയും, സംഘടനകളുടെയും യാഥാസ്ഥിതിക മനോഭാവം കലാകാരന്റെയും, സാഹിത്യകാരന്റെയും, ശാസ്ത്രകാരന്റെയും ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ചരിത്രം ലോകചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും. പ്രോമിത്യൂസ് എന്ന മിത്തും, കോപ്പര്‍നിക്കസ് എന്ന ശാസ്ത്രകാരന്റെ വിധിയുമൊക്കെ ഈ ശബ്ദനിഷേധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് യാഥാസ്ഥിതിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ മതഭാവങ്ങളുടെ ഭാഗമായിരിക്കുന്നു. ടിയാനന്‍മന്‍ സ്ക്വയറും, ഷാര്‍ലി ഹെബ്ദോയും സംഭവിക്കുന്നത് അതുകൊണ്ടാണ്.  കൈവെട്ടും, കാല്‍വെട്ടും, തലവെട്ടുമൊക്കെ നമ്മുടെ നാട്ടിലും പരിചിതമായിക്കഴിഞ്ഞു. കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാഷും, കാല്‍ വെട്ടിമാറ്റപ്പെട്ട സദാനന്ദന്‍ മാഷും, തലവെട്ടിമാറ്റപ്പെട്ട ടി.പി. ചന്ദ്രശേഖരനുമൊക്കെ അവയുടെ പ്രതീകങ്ങളായി മാറുന്നത് അങ്ങിനെയാണ്. ജ്ഞാനഗരിമയില്‍ അധിഷ്ഠിതമായ ചിന്താപദ്ധതികളില്‍ ഇത്തരത്തിലുള്ള ശാരീരികാക്രമണങ്ങള്‍ ഒരിക്കലും കടന്നുവരാന്‍ പാടില്ല. ഈ കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ഗ്രീന്‍ ബുക്സ് സംഘടിപ്പിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം.കെ. സാനുമാഷ് പറയുകയുണ്ടായി, ചില മതങ്ങളെപ്പറ്റിയും, രാഷ്ട്രീയക്കാരെപ്പറ്റിയും പറയാന്‍ തയ്യാറായാല്‍ എഴുത്തുകാരന്‍  സ്വന്തം അവയവങ്ങള്‍ അവിടെത്തന്നെയുണ്ടോയെന്ന് തപ്പിനോക്കേണ്ടിവരുമെന്ന്. ഈയൊരു സാഹചര്യത്തില്‍ എന്തു ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്നും സാനുമാഷ് ചോദിച്ചു. സുരക്ഷിതയിടങ്ങളിലിരുന്ന് വിമര്‍ശിച്ചാലും, ആക്ഷേപിച്ചാലും പ്രതികരണങ്ങളുണ്ടാവില്ലെന്നുറപ്പുള്ളയിടത്തേക്കു നോക്കി മാത്രം ആവിഷ്കാരം പ്രസംഗിക്കുന്നതും അനീതിയാണെന്ന് സാനുമാഷ് പറഞ്ഞു. അതവരേയും മുന്‍മാതൃകകളെ നോക്കി അക്രമത്തിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളൂ.

സത്യം വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം എഴുത്തുകാരനും, കലാകാരനുമുണ്ടാകണം എന്നു പറയുമ്പോള്‍, ആ സ്വാതന്ത്ര്യമുണ്ടെങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ എന്നു പറയുമ്പോള്‍, എഴുത്തുകാരന്റെ ശബ്ദത്തിലും സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമായ സഭ്യതയും, ആശയ ശുദ്ധതയുമുണ്ടാകണം. ചലച്ചിത്രകാരന്‍ ജോയ് മാത്യു പറഞ്ഞതുപോലെ ഗുഹായുഗമനുഷ്യന്റെ ഭാഷയും, സംസ്കാരവുമാകരുത് അതിന്.

അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തി, ശ്രദ്ധനേടാന്‍ ശ്രമിക്കുന്നവന്‍ ഉള്ളിലെ കല വറ്റിപ്പോയവനായിരിക്കും. ഹൃദയത്തില്‍ കലയുള്ളവന് അത്തരമൊരു അസഭ്യ പ്രസ്താവന നടത്താന്‍ കഴിയില്ല. അങ്ങിനെ അസഭ്യവര്‍ഷം നടത്തുന്നവന്‍ കലാകാരന്‍ എന്ന വിശേഷണത്തിന് യോഗ്യനുമല്ല.

പക്ഷേ, അങ്ങേയറ്റം ഹീനമായ അസഭ്യവാക്യങ്ങള്‍ക്കുനേരയുള്ളതായാല്‍പ്പോലും, നേരത്തെ പറഞ്ഞതുപോലെയുള്ള യാഥാസ്ഥിതിക മതരാഷ്ട്രീയക്കാര്‍ പിന്തുടരുന്ന ശാരീരികാക്രമണങ്ങളാവാന്‍ പാടില്ല അതിനുള്ള മറുപടി. ജ്ഞാനത്തിന്റെ, സര്‍ഗ്ഗാത്മകതയുടെ, ചിന്തയുടെ, പാതയിലേക്ക് ഒരിക്കലും അക്രമം കടന്നുവരാന്‍ അനുവദിക്കരുത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...