ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

FRIGHT/FIGHT


അഭയ് രാംകുമാര്‍


 അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്.

ലോകത്ത് വളരെ അപൂര്‍വ്വമായ അസുഖമാണ് അഭയ് മോനെ ബാധിച്ചിരിക്കുന്ന മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം. ഇതേവരെ ശാസ്ത്രലോകത്തിന് ഈ അസുഖത്തിന് മരുന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. വൈദ്യശാസ്ത്ര ലോകത്ത് മരുന്നു കണ്ടുപിടിക്കാനുള്ള യത്നം നടന്നുകൊണ്ടിരിക്കുന്നു. അഭയ് രാംകുമാറിന്റെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കളും, ഡോക്ടര്‍മാരും അടങ്ങുന്നൊരു സമിതിയാണ് ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതേവരെ അഭയ് മോന്റെ കുടുംബം ഒരുകോടി രൂപ മരുന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചുകഴിഞ്ഞു. ഗവേഷണം പുരോഗതിയുടെ പാതയിലാണ്. മരുന്നു കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍. ഗവേഷണത്തിനുവേണ്ട പണം കണ്ടെത്താന്‍ സ്വന്തം വീടും പറമ്പും വില്പനയ്ക്കു വച്ചിരിക്കുകയാണിവര്‍. പക്ഷെ സെന്‍ട്രല്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ സംരക്ഷിത സ്മാരകമായ പെരുവനം ക്ഷേത്രത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവിലാണ് അഭയുടെ വീട് എന്നതിനാല്‍ സ്ഥലം വില്‍ക്കുവാനും സാധിക്കുന്നില്ല. അതിനുള്ള സൗകര്യം ചെയ്തുതരുന്നതിനായി പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് കാത്തിരിക്കുകയാണ് അഭയ് മോന്റെ കുടുംബം. സ്വന്തം അസുഖം ഭേദമാക്കുന്നതിനു മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

അഭയ് സി.എന്‍.എന്‍. സ്കൂളുകളുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നു.


സി.എന്‍.എന്‍. വിദ്യാലയങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിനം ദീപപ്രോജ്വലനം നടത്തിയത് അഭയ് എന്ന പ്രതിഭയായിരുന്നു.


അഭയ് രാംകുമാറിനെക്കുറിച്ച് ന്യൂസ് മിനുട്ട് ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ലേഖനം









അഭയ് രാംകുമാര്‍

സ്കൂളിന്റെ ശതാബ്ദി സ്മരണികയില്‍ ചേര്‍ക്കുന്നതിനായി അഭയ് എഴുതി നല്‍കിയ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.



അഭിപ്രായങ്ങള്‍

  1. സ്വന്തം അസുഖം ഭേദമാക്കുന്നതിനു
    മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം
    ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌ . ഞാന്‍ ഇതിന്‍റെ ലിങ്ക് 'ബ്ലോഗ്പോസ്റ്റ് ലിങ്കുകളിലേക്ക്' മാറ്റട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. എത്രയും പെട്ടെന്നാ മരുന്ന് കണ്ട്‌ പിടിക്കട്ടെ. അന്നൂസ്‌ ഇട്ട ലിങ്ക്‌ കണ്ടാണ്‌ ഇവിടെയെത്തിയത്‌. നന്ദി അന്നൂസ്‌

    മറുപടിഇല്ലാതാക്കൂ
  4. മറ്റുളളവർക്ക് കൂടി പ്രയോജനകരമായ ഒരു മരുന്നു കണ്ടുപിടുത്തം എന്ന പ്രയോഗം തന്നെ ഹൃദയം കുളിർപ്പിയ്ക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു. എന്റേയും പ്രാർത്ഥന ഉണ്ടായിരിയ്ക്കും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വീകെ,
      ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

      ഇല്ലാതാക്കൂ
  5. എല്ലാ പ്രാർത്ഥനയും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ശാസ്ത്രത്തിനു അഭിമോന്റെ അസുഖത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിക്കട്ടെ... അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം...ഈ ലിങ്ക് കാട്ടിത്തന്ന അന്നൂസിനും നല്ലത് വരട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. ഈ പങ്കുവെക്കലിനു നന്ദി ശ്രീജിത്ത്‌..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...