ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

FRIGHT/FIGHT


അഭയ് രാംകുമാര്‍


 അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്.

ലോകത്ത് വളരെ അപൂര്‍വ്വമായ അസുഖമാണ് അഭയ് മോനെ ബാധിച്ചിരിക്കുന്ന മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം. ഇതേവരെ ശാസ്ത്രലോകത്തിന് ഈ അസുഖത്തിന് മരുന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. വൈദ്യശാസ്ത്ര ലോകത്ത് മരുന്നു കണ്ടുപിടിക്കാനുള്ള യത്നം നടന്നുകൊണ്ടിരിക്കുന്നു. അഭയ് രാംകുമാറിന്റെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കളും, ഡോക്ടര്‍മാരും അടങ്ങുന്നൊരു സമിതിയാണ് ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതേവരെ അഭയ് മോന്റെ കുടുംബം ഒരുകോടി രൂപ മരുന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചുകഴിഞ്ഞു. ഗവേഷണം പുരോഗതിയുടെ പാതയിലാണ്. മരുന്നു കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍. ഗവേഷണത്തിനുവേണ്ട പണം കണ്ടെത്താന്‍ സ്വന്തം വീടും പറമ്പും വില്പനയ്ക്കു വച്ചിരിക്കുകയാണിവര്‍. പക്ഷെ സെന്‍ട്രല്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ സംരക്ഷിത സ്മാരകമായ പെരുവനം ക്ഷേത്രത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവിലാണ് അഭയുടെ വീട് എന്നതിനാല്‍ സ്ഥലം വില്‍ക്കുവാനും സാധിക്കുന്നില്ല. അതിനുള്ള സൗകര്യം ചെയ്തുതരുന്നതിനായി പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് കാത്തിരിക്കുകയാണ് അഭയ് മോന്റെ കുടുംബം. സ്വന്തം അസുഖം ഭേദമാക്കുന്നതിനു മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

അഭയ് സി.എന്‍.എന്‍. സ്കൂളുകളുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നു.


സി.എന്‍.എന്‍. വിദ്യാലയങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിനം ദീപപ്രോജ്വലനം നടത്തിയത് അഭയ് എന്ന പ്രതിഭയായിരുന്നു.


അഭയ് രാംകുമാറിനെക്കുറിച്ച് ന്യൂസ് മിനുട്ട് ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ലേഖനം









അഭയ് രാംകുമാര്‍

സ്കൂളിന്റെ ശതാബ്ദി സ്മരണികയില്‍ ചേര്‍ക്കുന്നതിനായി അഭയ് എഴുതി നല്‍കിയ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.



അഭിപ്രായങ്ങള്‍

  1. സ്വന്തം അസുഖം ഭേദമാക്കുന്നതിനു
    മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം
    ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌ . ഞാന്‍ ഇതിന്‍റെ ലിങ്ക് 'ബ്ലോഗ്പോസ്റ്റ് ലിങ്കുകളിലേക്ക്' മാറ്റട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. എത്രയും പെട്ടെന്നാ മരുന്ന് കണ്ട്‌ പിടിക്കട്ടെ. അന്നൂസ്‌ ഇട്ട ലിങ്ക്‌ കണ്ടാണ്‌ ഇവിടെയെത്തിയത്‌. നന്ദി അന്നൂസ്‌

    മറുപടിഇല്ലാതാക്കൂ
  4. മറ്റുളളവർക്ക് കൂടി പ്രയോജനകരമായ ഒരു മരുന്നു കണ്ടുപിടുത്തം എന്ന പ്രയോഗം തന്നെ ഹൃദയം കുളിർപ്പിയ്ക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു. എന്റേയും പ്രാർത്ഥന ഉണ്ടായിരിയ്ക്കും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വീകെ,
      ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

      ഇല്ലാതാക്കൂ
  5. എല്ലാ പ്രാർത്ഥനയും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ശാസ്ത്രത്തിനു അഭിമോന്റെ അസുഖത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിക്കട്ടെ... അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം...ഈ ലിങ്ക് കാട്ടിത്തന്ന അന്നൂസിനും നല്ലത് വരട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. ഈ പങ്കുവെക്കലിനു നന്ദി ശ്രീജിത്ത്‌..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്