ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുംബിലാബ്


 ചുംബിലാബ്









        അവര്‍ മൂന്നുപേര്‍.. ജ്ഞാനികള്‍.. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍..
മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു.
ഒരാള്‍ ജിനന്‍.
രണ്ടാമത്തെയാള്‍ ജീന.
മൂന്നാമത്തെയാള്‍ ജീനാജിന്‍.
മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍..
ജിനന്‍ - Door.No. 403, Chumbilab Housing Colony.
ജീന – Door No. 703, Chumbilab Housing Colony.
ജീനാജിന്‍ - Door No. 1013, Chumbilab Housing Colony.
മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം.

ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു.
- എന്താണു ദൈവം?
ജീന മറുവടി പറയുന്നു.
  • അറിവ്.
ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു :
  • പരമമായ അറിവ്.

ജിനന്‍ വീണ്ടും ചോദിക്കുന്നു.
  • പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ?
ജീനയുടെ മറുപടി.
  • പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല. ഭാവിയിലെങ്ങോ ആണ്.
ജീനാജിന്റെ വിശദീകരണം :
  • ഭൂതകാല വിരചിതങ്ങളായ വേദപുസ്തകങ്ങളില്‍ പരമമായ ജ്ഞാനത്തെ തേടുന്നത് വിഡ്ഢിത്തമാണ്. അതില്‍ കുടികൊള്ളുന്നത് ചരിത്രാതീതകാലത്തിന്റെ ദൈവങ്ങളാണ്. അന്നത്തെ മനുഷ്യന് അവ പരമമായിരുന്നു. നമുക്കു തേടുവാനുള്ള പരമമായ സത്യം, അഥവാ, ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്. ഭൂതത്തിലല്ല – ഭാവിയിലെങ്ങോ ആണ്.
അതീന്ദ്രിയമായ കണ്ണികളാല്‍ പ്രജ്ഞകള്‍ ബന്ധിക്കപ്പെട്ട്, മൂന്നു ദിശകളില്‍ ഭാവിയിലേക്ക് സത്യം തേടുന്ന ജിനനും, ജീനയും, ജീനാജിനും പിന്നീടൊന്നും സംസാരിച്ചില്ല. നമുക്കൊന്നും കേള്‍ക്കാനാവുന്നില്ലായെന്നതില്‍നിന്നും അവരൊന്നും സംസാരിക്കുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ അവര്‍ പ്രജ്ഞാ പ്രജ്ഞമായ, ഗൂഡമായ, നിശബ്ദതയാല്‍ വിനിമയം ചെയ്യുന്നുണ്ടാവാം. അവര്‍ സത്യം തേടി ഭാവിയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു.

ചുംബിലാബ് ഹൗസിംഗ് കോളനി ജ്ഞാനികളെ ഉത്പാദപ്പിച്ചുകൊണ്ടിരിക്കുകയും...

അഭിപ്രായങ്ങള്‍

  1. "ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്."
    അപ്പോ, പണ്ടുള്ളവർ വിശ്വസിച്ചിരുന്ന ദൈവവും ഇപ്പോഴുള്ളവർ വിശ്വസിക്കുന്ന ദൈവവും രണ്ടാണോ? ഇന്ന് ഇന്നലെയുടെ തുടർച്ചയല്ലേ സുഹൃത്തേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ഈശ്വരൻ അറിവാണ്...
      നവീകരിക്കപ്പെടുന്ന അറിവ്/ഈശ്വരൻ പഴയതിനെ തിരുത്തിക്കൊണ്ടിരിക്കുന്നു..

      ഇല്ലാതാക്കൂ
  2. ചുംബിലാബ് സിന്ദാബാദ് !മനുഷ്യര്‍ വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിവ്/ഈശ്വരൻ വിജയിക്കട്ടെ എന്നു പറയൂ സിയാഫ്...

      ഇല്ലാതാക്കൂ
  3. തക്കസമയത്ത് പ്രവര്‍ത്തിക്കുന്ന ജ്ഞാനം വേണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയായ ജ്ഞാനമെങ്കിൽ തക്ക സമയത്ത് പ്രവർത്തിച്ചിരിക്കും... അജിത്തേട്ടാ..

      ഇല്ലാതാക്കൂ
  4. ഉത്തരോത്തരാധുനികതയില്‍നിന്ന് ദൈവത്തെ തേടുന്ന ചുംബിലാബ് ഹൌസിംഗ് കോളനിയിലെ ജ്ഞാനികള്‍................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലക്ഷ്യം ജ്ഞാനം/ഈശ്ശരൻ ആണ്. അത് ഉത്തരാധുകത്തിലും...

      ഇല്ലാതാക്കൂ
  5. ദൈവത്തിന്റെ ജോലി അതി സൂഷ്മമായ സൃഷ്ടി മാത്രമാണ്. അതിനപ്പുറം അദ്ദേഹത്തിന്റെ സൃഷ്ടികളെ പിന്തുടരുന്ന ജോലിയൊന്നും അദ്ദേഹത്തിനില്ല. ബാക്കിയൊക്കെ കാലാകാലങ്ങളായി നമ്മൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കുന്നതല്ലെ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദൈവത്തെ/പരമമായ ജ്ഞാനത്തെ തേടുകയാണിവിടെ...
      ഈ ജ്ഞാനം പുരാതനത്തിലോ, ഭാവിയിലോ എന്നതാണ് വിഷയം..

      ഇല്ലാതാക്കൂ
  6. അതെ സലീം...
    അറിവുതേടി...
    ഭാവിപ്രതിഷ്ഠിതമായ അറിവുതേടി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്