ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുംബിലാബ്


 ചുംബിലാബ്









        അവര്‍ മൂന്നുപേര്‍.. ജ്ഞാനികള്‍.. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍..
മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു.
ഒരാള്‍ ജിനന്‍.
രണ്ടാമത്തെയാള്‍ ജീന.
മൂന്നാമത്തെയാള്‍ ജീനാജിന്‍.
മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍..
ജിനന്‍ - Door.No. 403, Chumbilab Housing Colony.
ജീന – Door No. 703, Chumbilab Housing Colony.
ജീനാജിന്‍ - Door No. 1013, Chumbilab Housing Colony.
മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം.

ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു.
- എന്താണു ദൈവം?
ജീന മറുവടി പറയുന്നു.
  • അറിവ്.
ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു :
  • പരമമായ അറിവ്.

ജിനന്‍ വീണ്ടും ചോദിക്കുന്നു.
  • പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ?
ജീനയുടെ മറുപടി.
  • പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല. ഭാവിയിലെങ്ങോ ആണ്.
ജീനാജിന്റെ വിശദീകരണം :
  • ഭൂതകാല വിരചിതങ്ങളായ വേദപുസ്തകങ്ങളില്‍ പരമമായ ജ്ഞാനത്തെ തേടുന്നത് വിഡ്ഢിത്തമാണ്. അതില്‍ കുടികൊള്ളുന്നത് ചരിത്രാതീതകാലത്തിന്റെ ദൈവങ്ങളാണ്. അന്നത്തെ മനുഷ്യന് അവ പരമമായിരുന്നു. നമുക്കു തേടുവാനുള്ള പരമമായ സത്യം, അഥവാ, ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്. ഭൂതത്തിലല്ല – ഭാവിയിലെങ്ങോ ആണ്.
അതീന്ദ്രിയമായ കണ്ണികളാല്‍ പ്രജ്ഞകള്‍ ബന്ധിക്കപ്പെട്ട്, മൂന്നു ദിശകളില്‍ ഭാവിയിലേക്ക് സത്യം തേടുന്ന ജിനനും, ജീനയും, ജീനാജിനും പിന്നീടൊന്നും സംസാരിച്ചില്ല. നമുക്കൊന്നും കേള്‍ക്കാനാവുന്നില്ലായെന്നതില്‍നിന്നും അവരൊന്നും സംസാരിക്കുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ അവര്‍ പ്രജ്ഞാ പ്രജ്ഞമായ, ഗൂഡമായ, നിശബ്ദതയാല്‍ വിനിമയം ചെയ്യുന്നുണ്ടാവാം. അവര്‍ സത്യം തേടി ഭാവിയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു.

ചുംബിലാബ് ഹൗസിംഗ് കോളനി ജ്ഞാനികളെ ഉത്പാദപ്പിച്ചുകൊണ്ടിരിക്കുകയും...

അഭിപ്രായങ്ങള്‍

  1. "ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്."
    അപ്പോ, പണ്ടുള്ളവർ വിശ്വസിച്ചിരുന്ന ദൈവവും ഇപ്പോഴുള്ളവർ വിശ്വസിക്കുന്ന ദൈവവും രണ്ടാണോ? ഇന്ന് ഇന്നലെയുടെ തുടർച്ചയല്ലേ സുഹൃത്തേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ഈശ്വരൻ അറിവാണ്...
      നവീകരിക്കപ്പെടുന്ന അറിവ്/ഈശ്വരൻ പഴയതിനെ തിരുത്തിക്കൊണ്ടിരിക്കുന്നു..

      ഇല്ലാതാക്കൂ
  2. ചുംബിലാബ് സിന്ദാബാദ് !മനുഷ്യര്‍ വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിവ്/ഈശ്വരൻ വിജയിക്കട്ടെ എന്നു പറയൂ സിയാഫ്...

      ഇല്ലാതാക്കൂ
  3. തക്കസമയത്ത് പ്രവര്‍ത്തിക്കുന്ന ജ്ഞാനം വേണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയായ ജ്ഞാനമെങ്കിൽ തക്ക സമയത്ത് പ്രവർത്തിച്ചിരിക്കും... അജിത്തേട്ടാ..

      ഇല്ലാതാക്കൂ
  4. ഉത്തരോത്തരാധുനികതയില്‍നിന്ന് ദൈവത്തെ തേടുന്ന ചുംബിലാബ് ഹൌസിംഗ് കോളനിയിലെ ജ്ഞാനികള്‍................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലക്ഷ്യം ജ്ഞാനം/ഈശ്ശരൻ ആണ്. അത് ഉത്തരാധുകത്തിലും...

      ഇല്ലാതാക്കൂ
  5. ദൈവത്തിന്റെ ജോലി അതി സൂഷ്മമായ സൃഷ്ടി മാത്രമാണ്. അതിനപ്പുറം അദ്ദേഹത്തിന്റെ സൃഷ്ടികളെ പിന്തുടരുന്ന ജോലിയൊന്നും അദ്ദേഹത്തിനില്ല. ബാക്കിയൊക്കെ കാലാകാലങ്ങളായി നമ്മൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കുന്നതല്ലെ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദൈവത്തെ/പരമമായ ജ്ഞാനത്തെ തേടുകയാണിവിടെ...
      ഈ ജ്ഞാനം പുരാതനത്തിലോ, ഭാവിയിലോ എന്നതാണ് വിഷയം..

      ഇല്ലാതാക്കൂ
  6. അതെ സലീം...
    അറിവുതേടി...
    ഭാവിപ്രതിഷ്ഠിതമായ അറിവുതേടി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...