ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലനേഴി സാഹിത്യപുരസ്കാരം ഈയുള്ളവന്...

മലയാള മനോരമ ദിനപത്രം ബാലജനസഖ്യം തൃശ്ശൂര്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി സാഹിത്യ പുരസ്കാരം ഈയുള്ളവന് ലഭിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കട്ടെ. ഏപ്രില്‍ 15 ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് വച്ചുനടന്ന നിറവ് സാംസ്കാരികോത്സവവേദിയില്‍വച്ച് ശ്രീ. ജയരാജ് വാര്യര്‍, സിനിമാതാരം കൃപ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മുന്‍ റവന്യൂമന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പുരസ്കാരദാനം നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങള്‍

  1. ആഹാ! അതൊരു നല്ല കാര്യമാണല്ലോ. അഭിനന്ദനങ്ങൾ കേട്ടോ. ഇനിയും ഇനിയും ധാരാളം അവാർഡുകൾ ശ്രീജിത്തിനെ തേടി വരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങലോടൊപ്പം നന്മയും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അഭിനവ സമൂഹത്തില്‍. പണവും സ്വാധീനവും ഉപയോഗിച്ച് നേടാനാവുന്ന പല കാര്യങ്ങളിലൊന്ന് മാത്രമാണ് പുരസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അങ്ങനെയല്ല എന്ന് മറുപടി പ്രതീക്ഷിച്ചുകൊണ്ട്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.
    :)

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍.
    ഹൃദയംനിറഞ്ഞ ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  5. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. അഭിനന്ദനങ്ങള്‍ - എന്റെ കൂട്ടുകാരാ.... അങീകാരങ്ങള്‍ ഇനിയും ഇനിയും താങ്കളെ തേടി എത്തട്ടെ....

    മറുപടിഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍ ശ്രീജിത്ത്.. നിറയെ സ്നേഹം.....

    മറുപടിഇല്ലാതാക്കൂ
  8. ശ്രീജിത്ത്‌.അഭിനന്ദനങ്ങള്‍...വീണ്ടും

    എഴുത്തില്‍ ഉയരങ്ങള്‍ കണ്ടെത്താന്‍

    ദൈവം അനുഗ്രഹിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  9. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  10. അഭിന്ദനമറിയിച്ച ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. വാര്‍ത്ത കണ്ടിരുന്നു. പക്ഷെ, അഭിനന്ദിക്കാന്‍ ഇങ്ങനെ ഒരിടം കണ്ടിരുന്നില്ല.

    നാട്ടുകാരന്, അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  12. അഭിനന്ദനങ്ങള്‍...എല്ലാ വിജയ ആശംസകളും നേരുന്നു ...!

    മറുപടിഇല്ലാതാക്കൂ
  13. അഭിനന്ദനങ്ങള്‍ ,,ഇനിയും ഉയരങ്ങള്‍ കീഴടക്കുക

    മറുപടിഇല്ലാതാക്കൂ
  14. ഔന്നത്യങ്ങളിലെത്താന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...