ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൗനം

                  വിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ? വിജയന്റെ ചിന്തയതായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി, ഒരു പരിഹാരം കാംക്ഷിച്ച്, ആത്മദാഹശമനത്തിനായാണിവിടെ എത്തിച്ചേര്‍ന്നത്. പലരോടും അന്വേഷിച്ചിരുന്നു. അറിവജ്ഞരായി തനിക്കറിയാവുന്നവരോടെല്ലാം. അറിയാവുന്ന പുസ്തകശാലകളിലെല്ലാം കയറിയിറങ്ങി. അന്വേഷിക്കുന്ന ചോദ്യത്തിനുത്തരം തേടി.... വിഷമിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ആശയക്കുഴപ്പത്തിനൊരു പരിഹാരം തേടി... പുസ്തകശാലകളും, വായനശാലകളും പറഞ്ഞതൊന്നും മനസ്സിന്റെ മദദാഹം തീര്‍ത്തില്ല. അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച്, ഇങ്ങനെയൊരാളെക്കുറിച്ചറിഞ്ഞത്. അറിഞ്ഞപാതി, അറിയാത്തപാതി ഇറങ്ങിത്തിരിച്ചു. അന്വേഷിച്ചിറങ്ങിയയിടം ഇങ്ങോട്ടുവന്നുകേറിയമാതിരി വളരെയെളുപ്പത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആളുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു.
                കാത്തിരിപ്പ് തുടക്കത്തില്‍ മടുപ്പുളവാക്കുന്നതായിരുന്നു. പോയിട്ടു ചെയ്യാനുള്ള കാര്യങ്ങള്‍.. തന്റെയഭാവത്തില്‍ മുടങ്ങിപ്പോകാവുന്നകാര്യങ്ങള്‍... ഇവയെക്കുറിച്ചെല്ലാമുള്ള ചിന്തകള്‍.. പണം.. പിണം... ചിന്തകള്‍ക്കുമേല്‍ ചിന്തകള്‍.. ചിന്തകള്‍ കെട്ടിമറഞ്ഞ് പരസ്പരം കെട്ടുപിണഞ്ഞ് അഴിക്കവയ്യാതെ, ചലനമറ്റപ്പോള്‍ ഒന്നും ചെയ്യാനില്ലായിരുന്നു. കാത്തിരിക്കുകയല്ലാതെ... നേരമെത്രയായിയീയിരിപ്പുതുടങ്ങിയിട്ടെന്നറിയില്ല. നേരത്തെപ്പോലും മറന്നുപോയിരുന്നു വിജയന്‍. ഇപ്പോള്‍ എത്തിച്ചേരേണ്ടിടത്തേക്കുള്ള പാതയിലാണെന്നും, അലട്ടിയിരുന്ന ചോദ്യങ്ങളും, ഉത്തരങ്ങളും എല്ലാംതന്നെ താന്‍ മറന്നുകഴിഞ്ഞുവെന്നുപോലുമറിയാതെ, പരിപൂര്‍ണ്ണ തൃപ്തിയോടെ വിജയന്‍ കണ്ണുതുറന്നു. ഒന്നുമുരിയാടാതെ, ശബ്ദമുണ്ടാക്കാതെ എഴുനേറ്റു. തിരിച്ചുനടന്നു....





**** ചിത്രത്തിന് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്

അഭിപ്രായങ്ങള്‍

  1. വിജയന്‍റെ യാത്ര വിജയിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുപോകുന്നു.
    ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്,
    "ഒന്നുമില്ലാത്തവനൊന്നുമില്ലാത്തവന്‍
    മന്നിലവനാണ് ഭാഗ്യശാലി.." എന്ന ചങ്ങമ്പുഴക്കവിതയാണ്.

    മറുപടിഇല്ലാതാക്കൂ
  2. എവിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ?
    പാടില്ല,,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവസാനിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

      ഇല്ലാതാക്കൂ
  3. കാത്തിരിപ്പ് ധ്യാനത്തിന് വഴിമാറി ഒടുവില്‍ അലട്ടലുകളില്‍ നിന്ന് മോചിതനായി അല്ലേ....

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മളില്‍ തന്നെയുണ്ട്‌. മനസ്സ് ശാന്തമാകുമ്പോള്‍ ചോദ്യങ്ങള്‍ മാഞ്ഞുപോകുന്നു. ഉത്തരങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ
  5. വിജയന്‍റെ അന്വേഷണം.
    കാത്തിരിപ്പ്.
    അലച്ചില്‍. ഒടുവില്‍ ....
    തിരിച്ച്....
    നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മദര്‍ശനം വെളിപ്പെടുത്തുന്ന വാക്കുകള്‍ . എന്നാല്‍ വിജയനുണ്ടായ സംതൃപ്തി ഈയുള്ളവന് കിട്ടാതെ പോയി.

    മറുപടിഇല്ലാതാക്കൂ
  7. വിജയന്‍ എന്നിട്ടും എങ്ങും എത്തിച്ചേര്‍ന്നില്ല എന്നതാണ് കാര്യം. വടക്കുനോക്കിയന്ത്രം പോലെ ....
    കൊള്ളാം ശ്രീജിത്ത്‌.. . പുതിയ രചനകള്‍ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  8. ഒന്നുമൊന്നുമാകാതെ അങ്ങനെ നടക്കരുത്, ചിന്തിക്കുക, പ്രവർത്തിക്കുക. ‘മുട്ടുവിൻ തുറക്കപ്പെടും’....അടുത്തതും വരട്ടെ........

    മറുപടിഇല്ലാതാക്കൂ
  9. കാത്തിരിപ്പാണ് ജീവിതം. നല്ല നാളേക്ക് വേണ്ടി, നല്ല സൗഭാഗ്യത്തിനായി ഒക്കെയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്. അത് സഫലമാകട്ടെ. ആശംസകൾ.

    ഒരു സംശയം: ഇതിന്റെ അർത്ഥമെന്താ ? 'അറിവജ്ഞരായി.'

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമിക്കണം. അറിവാളരായി എന്നായിരുന്നു ഉദ്ദേശിച്ചത്.. ചൂണ്ടിക്കാണിച്ചതിന് നന്ദി.

      ഇല്ലാതാക്കൂ
  10. ചിന്തകളുടെ ആവിഷ്കാരം തന്നെയല്ലേ ജീവിതം .ചെറിയ കഥയ്ക്ക് ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  11. വിജയനെപ്പോലെ നാം എല്ലാം ..
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  12. വായനക്കാരനെ കടപ്പുറത്ത് തള്ളിവിട്ട് സ്വാതന്ത്ര്യം ആവോളമെടുത്തോളാന്‍ പരഞ്ഞ ഈ ശൈലി കൊള്ളാം. മദം ആണോ മഥം ആണോ ശരി?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഥം ആണ് ശരി..
      തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി..

      ഇല്ലാതാക്കൂ
  13. :)
    വിജയന് വിജയാശംസകള്‍, ഹ്ഹ്ഹ്ഹി

    മറുപടിഇല്ലാതാക്കൂ
  14. കുറച്ചു വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ .[ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങളുടെ തമ്പുരാന്‍]]]]]]]]]]
    ] എന്നും വിളിക്കാം .നല്ലത് .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. ജീവിതം മുഴുവന്‍ ഈ അലച്ചില്‍ മാത്രമായി തീരുംബോഴോ.. ഉത്തരം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്