ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

" എസ്കോര്‍ട്ടിംഗ് "


ഭാഗം - ഒന്ന്

ഗ്രേ ഷേഡുള്ള ഇന്നോവ കാര്‍ റസ്റ്റോറന്റിന് മുന്‍ വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒഴുകി വന്നു നിന്ന നിമിഷം മുതല്‍ തന്റെ മുന്നില്‍ വെയിറ്റര്‍ കൊണ്ടുവച്ച പതഞ്ഞ് തുളുമ്പിയ മധുര പാനീയത്തെ പോലും ഗൗനിക്കാതെ അയാളുടെ ദൃഷ്ടികള്‍ ചുവന്ന മിനി ടോപ്പും, ജീന്‍സും ധരിച്ച പെണ്‍കുട്ടിയില്‍ തന്നെ പറ്റിപ്പിടിച്ചു നിന്നു. ഇറുകിപ്പിടിച്ച ജീന്‍സിന്റെ വടിവിലും മുഴുപ്പിലും അരിച്ചു നടന്ന തന്റെ കണ്ണുകളെ പിന്‍വലിക്കാനാവാതെ ഉഴറിയ അയാളുടെ നേരെ പെണ്‍കുട്ടി ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. ഒപ്പം വന്ന ചെറുപ്പക്കാരനോടെന്തോ അടക്കം പറഞ്ഞ് അവള്‍ പൊടുന്നനെ അയാളുടെ എതിര്‍ കസേരയില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് സ്വപ്നം കാണുന്നതു പോലെ തോന്നി. കൈകള്‍ മേശമേലൂന്നി, ഒട്ടൊന്ന് കുനിഞ്ഞ് അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

"എസ്ക്യൂസ്മി സര്‍... ഡൂ യൂ ലൈക്ക് റ്റു ഹാവ് സം ഫണ്‍ വിത്ത് മീ ?”

ഇമ ചിമ്മാതെ തന്നെ അയാള്‍ മറുപടി പറഞ്ഞു.

യാ.. ഷുവര്‍..”

ദെന്‍... പ്ലീസ് ഹാവ് മൈ കാര്‍ഡ്"

വിസിറ്റിംഗ് കാര്‍ഡ് അയാളുടെ കയ്യിലേല്‍പ്പിച്ച് അവള്‍ മുത്തുമണി പൊഴിയും പോലെ ചിരിച്ച് എഴുന്നേറ്റ് തിരിച്ച് പോയി, ചെറുപ്പക്കാരനൊപ്പം കാറില്‍ കയറി. ഇന്നോവ ഒഴുകിയകന്നു. 'എസ്കോര്‍ട്ടിംഗ്' എന്ന് ഭംഗിയുള്ള അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്ത കാര്‍ഡിലെ നമ്പറുകള്‍ മൊബൈല്‍ കീ പാഡിലമര്‍ന്നതും, കാള്‍ ബട്ടന്‍ പ്രസ്സ് ചെയ്തതും മുഴു ബോധത്തോടെയായിരുന്നില്ലായെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. മറുതലയ്കല്‍ കേട്ട മുത്തു പൊഴിയുന്ന സ്വരം തന്നെ മാടിവിളിക്കുന്നതറിഞ്ഞ അയാള്‍, കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയില്‍ തഴുകി. മുന്നിലിരുന്ന നുരച്ച മധുര പാനീയം കുടിച്ച് വറ്റിക്കാന്‍ പോലും നില്‍ക്കാതെ ടാക്സി പിടിച്ച് പൂന്തേന്‍ ലക്ഷ്യമാക്കി പറന്നു.

ഭാഗം - രണ്ട്

തനിക്ക് ചുറ്റും ഈച്ചകളെ പോലെ ആര്‍ക്കുന്ന കൊതുകുകളുടെ കടിയും, തുറന്ന ടോയ്ലറ്റില്‍ നിന്നും വരുന്ന ദുര്‍ഗന്ധവും സഹിക്കവയ്യാതെ ഇരുമ്പഴികളില്‍ മുഖം ചേര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കുന്ന അയാള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും സ്വബോധമുണ്ടെന്ന് തോന്നിച്ചു. അഴികള്‍ക്ക് പുറത്ത് വരാന്തയില്‍ മേശമേല്‍ തലചായ്ച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന കൊമ്പന്‍ മീശക്കാരന്‍ കോണ്‍സ്റ്റബിളിനെ അയാള്‍ അസൂയയോടും തെല്ല് ഭയപ്പാടോടും കൂടി നോക്കി. പണയം വയ്ക്കാന്‍ പോലും കാത്തുനില്‍ക്കാതെ ആദ്യം കണ്ട ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ്ണമാലയെയും, അവളോടൊത്ത് കണ്ട ചെറുപ്പക്കാരനെയേല്‍പ്പിച്ച നോട്ട് കെട്ടിനെയും, ആലസ്യത്തോടെ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മീശ വിറപ്പിച്ച് നിന്ന ഇന്‍സ്പെക്ടറുടെ മുഖവും, തുടര്‍ന്ന് അവളോടൊപ്പം ജീപ്പില്‍ ഇവിടം വരെയെത്തിയതിനെ കുറിച്ചും, ഇവിടെ നിന്നും ലഭിച്ച ചില്ലറ താഡനങ്ങളെയും കുറിച്ചുമെല്ലാം അയാള്‍ക്ക് നല്ല ബോധമുണ്ടായിരുന്നു. ഇല്ലാതിരുന്നത് 'എസ്കോര്‍ട്ടിംഗിനെവിടെയോ വച്ച് അപ്രത്യക്ഷയായ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു.

അഭിപ്രായങ്ങള്‍

  1. പഠിച്ചത് മറന്നുപോകുന്നവരോട് എന്തു പറയാന്‍.........

    മറുപടിഇല്ലാതാക്കൂ
  2. പീഡനക്കേസില്‍ പെടാതെ രക്ഷപ്പെട്ടല്ലോ. ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണിനെ കണ്ടു മതി മറക്കുന്നവരുടെ ഗതി ഏതാല്ലാതെന്ത്.... കുറഞ്ഞ വാക്കില്‍ ഒരു കഥ പറഞ്ഞു.. ഒപ്പം ഒരു ഗുണപാഠവും.. നന്നായി.. എഴുത്ത് തുടരൂ.. വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സുഹൃത്തെ കഥ നന്നയിട്ടുണ്ട്‌.അഭിനന്ദങ്ങള്‍-എരമല്ലൂര്‍ സനില്‍കുമാര്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി