ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

" എസ്കോര്‍ട്ടിംഗ് "


ഭാഗം - ഒന്ന്

ഗ്രേ ഷേഡുള്ള ഇന്നോവ കാര്‍ റസ്റ്റോറന്റിന് മുന്‍ വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒഴുകി വന്നു നിന്ന നിമിഷം മുതല്‍ തന്റെ മുന്നില്‍ വെയിറ്റര്‍ കൊണ്ടുവച്ച പതഞ്ഞ് തുളുമ്പിയ മധുര പാനീയത്തെ പോലും ഗൗനിക്കാതെ അയാളുടെ ദൃഷ്ടികള്‍ ചുവന്ന മിനി ടോപ്പും, ജീന്‍സും ധരിച്ച പെണ്‍കുട്ടിയില്‍ തന്നെ പറ്റിപ്പിടിച്ചു നിന്നു. ഇറുകിപ്പിടിച്ച ജീന്‍സിന്റെ വടിവിലും മുഴുപ്പിലും അരിച്ചു നടന്ന തന്റെ കണ്ണുകളെ പിന്‍വലിക്കാനാവാതെ ഉഴറിയ അയാളുടെ നേരെ പെണ്‍കുട്ടി ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. ഒപ്പം വന്ന ചെറുപ്പക്കാരനോടെന്തോ അടക്കം പറഞ്ഞ് അവള്‍ പൊടുന്നനെ അയാളുടെ എതിര്‍ കസേരയില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് സ്വപ്നം കാണുന്നതു പോലെ തോന്നി. കൈകള്‍ മേശമേലൂന്നി, ഒട്ടൊന്ന് കുനിഞ്ഞ് അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

"എസ്ക്യൂസ്മി സര്‍... ഡൂ യൂ ലൈക്ക് റ്റു ഹാവ് സം ഫണ്‍ വിത്ത് മീ ?”

ഇമ ചിമ്മാതെ തന്നെ അയാള്‍ മറുപടി പറഞ്ഞു.

യാ.. ഷുവര്‍..”

ദെന്‍... പ്ലീസ് ഹാവ് മൈ കാര്‍ഡ്"

വിസിറ്റിംഗ് കാര്‍ഡ് അയാളുടെ കയ്യിലേല്‍പ്പിച്ച് അവള്‍ മുത്തുമണി പൊഴിയും പോലെ ചിരിച്ച് എഴുന്നേറ്റ് തിരിച്ച് പോയി, ചെറുപ്പക്കാരനൊപ്പം കാറില്‍ കയറി. ഇന്നോവ ഒഴുകിയകന്നു. 'എസ്കോര്‍ട്ടിംഗ്' എന്ന് ഭംഗിയുള്ള അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്ത കാര്‍ഡിലെ നമ്പറുകള്‍ മൊബൈല്‍ കീ പാഡിലമര്‍ന്നതും, കാള്‍ ബട്ടന്‍ പ്രസ്സ് ചെയ്തതും മുഴു ബോധത്തോടെയായിരുന്നില്ലായെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. മറുതലയ്കല്‍ കേട്ട മുത്തു പൊഴിയുന്ന സ്വരം തന്നെ മാടിവിളിക്കുന്നതറിഞ്ഞ അയാള്‍, കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയില്‍ തഴുകി. മുന്നിലിരുന്ന നുരച്ച മധുര പാനീയം കുടിച്ച് വറ്റിക്കാന്‍ പോലും നില്‍ക്കാതെ ടാക്സി പിടിച്ച് പൂന്തേന്‍ ലക്ഷ്യമാക്കി പറന്നു.

ഭാഗം - രണ്ട്

തനിക്ക് ചുറ്റും ഈച്ചകളെ പോലെ ആര്‍ക്കുന്ന കൊതുകുകളുടെ കടിയും, തുറന്ന ടോയ്ലറ്റില്‍ നിന്നും വരുന്ന ദുര്‍ഗന്ധവും സഹിക്കവയ്യാതെ ഇരുമ്പഴികളില്‍ മുഖം ചേര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കുന്ന അയാള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും സ്വബോധമുണ്ടെന്ന് തോന്നിച്ചു. അഴികള്‍ക്ക് പുറത്ത് വരാന്തയില്‍ മേശമേല്‍ തലചായ്ച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന കൊമ്പന്‍ മീശക്കാരന്‍ കോണ്‍സ്റ്റബിളിനെ അയാള്‍ അസൂയയോടും തെല്ല് ഭയപ്പാടോടും കൂടി നോക്കി. പണയം വയ്ക്കാന്‍ പോലും കാത്തുനില്‍ക്കാതെ ആദ്യം കണ്ട ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ്ണമാലയെയും, അവളോടൊത്ത് കണ്ട ചെറുപ്പക്കാരനെയേല്‍പ്പിച്ച നോട്ട് കെട്ടിനെയും, ആലസ്യത്തോടെ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മീശ വിറപ്പിച്ച് നിന്ന ഇന്‍സ്പെക്ടറുടെ മുഖവും, തുടര്‍ന്ന് അവളോടൊപ്പം ജീപ്പില്‍ ഇവിടം വരെയെത്തിയതിനെ കുറിച്ചും, ഇവിടെ നിന്നും ലഭിച്ച ചില്ലറ താഡനങ്ങളെയും കുറിച്ചുമെല്ലാം അയാള്‍ക്ക് നല്ല ബോധമുണ്ടായിരുന്നു. ഇല്ലാതിരുന്നത് 'എസ്കോര്‍ട്ടിംഗിനെവിടെയോ വച്ച് അപ്രത്യക്ഷയായ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു.

അഭിപ്രായങ്ങള്‍

  1. പഠിച്ചത് മറന്നുപോകുന്നവരോട് എന്തു പറയാന്‍.........

    മറുപടിഇല്ലാതാക്കൂ
  2. പീഡനക്കേസില്‍ പെടാതെ രക്ഷപ്പെട്ടല്ലോ. ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണിനെ കണ്ടു മതി മറക്കുന്നവരുടെ ഗതി ഏതാല്ലാതെന്ത്.... കുറഞ്ഞ വാക്കില്‍ ഒരു കഥ പറഞ്ഞു.. ഒപ്പം ഒരു ഗുണപാഠവും.. നന്നായി.. എഴുത്ത് തുടരൂ.. വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സുഹൃത്തെ കഥ നന്നയിട്ടുണ്ട്‌.അഭിനന്ദങ്ങള്‍-എരമല്ലൂര്‍ സനില്‍കുമാര്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...