ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബയോളജി


പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത്. പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ.

പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത്. ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത്. അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും. ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടായിരുന്നു.

"വാഹ്..” ദീപേഷ് നാക്ക് നീട്ടി കീഴ്ചുണ്ട് തടവി. ബോര്‍ഡില്‍ എന്തോ എഴുതി തിരിഞ്ഞു നില്‍ക്കുന്ന മിസ്സിന്റെ അംഗവടിവുകള്‍ കണ്ട അവനില്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.

"എന്താ ദീപേഷ് ? കണ്ടില്ലേ ?”

മിസ്സിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ദീപേഷ് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് പുസ്തകമടച്ചു.

"കണ്ടു മിസ്സ്" _ അവന്‍ പരുങ്ങിക്കൊണ്ട് പറഞ്ഞു.

"മിടുക്കന്‍.. ഇങ്ങനെയാവണം നല്ല കുട്ടികള്‍..” മിസ്സ് അവന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചു. തൊട്ടു പിന്‍ബെഞ്ചില്‍ നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ചീളുകള്‍ അവിടവിടെ തെറിച്ചു വീണു.

"സൈലന്‍സ്.. ബയോളജി എങ്ങനെ പഠിക്കണമെന്ന് ദീപേഷിനെ കണ്ട് പഠിക്ക്.. വെറുതെ ചിളിച്ചു കൊണ്ടിരിക്കാതെ..” _ സരള മിസ്സ് ടേബിളില്‍ ചൂരലുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി പറഞ്ഞുകൊണ്ട് വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങി.

"ഹൗ..” നെറ്റിയിലെ വിയര്‍പ്പ് തുടച്ച് തലകുടഞ്ഞ് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കണ്ണിറുക്കി ദീപേഷ് വീണ്ടും പുസ്തകം തുറന്ന് 'ബയോളജി' പഠിക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങള്‍

  1. കൊള്ളാം ..നന്നായിട്ടുണ്ട് ..ബ്ലോഗിന്റെ ഈ തീ നിറം ഒന്ന് മാറ്റിക്കൂടെ ?

    മറുപടിഇല്ലാതാക്കൂ
  2. Srijith Moothedath certainly have the gift to narrate effortlessly. very economic in applying words. However in my opinion (so far as this particular story is concerned) he needs to select his themes more carefully and seriously. Congratulations.

    മറുപടിഇല്ലാതാക്കൂ
  3. പൈങ്കിളീന്ന് ആളുകള്‍ പറയും. നടക്കുന്നത് ഇതൊക്കെ തന്നെയാണേലും. ഭാവുകങ്ങള്‍.
    http://www.malbuandmalbi.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. ജീവശാസ്ത്രത്തിന്റെ കളികളെപ്പോഴും സാമൂഹ്യ ശാസ്ത്രത്തിന്റെ പരിമിതികൾക്ക് അപ്പുറത്ത് തന്നെ. പ്രകൃതി ജീവികളിൽ സന്നിവേശിപ്പിച്ചിട്ടുള്ള ത്വരകൾ, സാമൂഹ്യ ശാസ്ത്രത്തിലൂടെയോ പൌരധർമ്മത്തിലൂടെയോ പറഞ്ഞു തരുന്ന ബോധങ്ങളെ സദാ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
    ആശംസകൾ
    സ്നേഹ പൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  5. ദീപക്കിൽ കാണുന്ന വെളിച്ചം പിന്നീട് ദുഖമുണ്ടാക്കും...

    മറുപടിഇല്ലാതാക്കൂ
  6. അന്ന് ബയോളജി ടീച്ചര്‍ പഠിപ്പിച്ചത് ഹ്യൂമന്‍ അനാട്ടമി ആവും.. അതിന്റെ diagram നേരിട്ട് ഒപ്പിയെടുത്ത സമര്‍ത്ഥനായ വിദ്യാര്‍ഥി.. ഹ ഹ.. ഹ..

    മൊബൈല്‍ ഫോണ്‍ ഒരു ഉപദ്രവവുമാകുന്നുണ്ട്.. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഒരു വലിയ ആയുധമായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്