ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
എന്റെ വായന 
ശ്രീജ വാര്യർ

പുസ്തകാവലോകനം

കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത് 

                      കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് . 

                          നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി . 

                    അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പിക്കുന്ന കുരുവിലോകവും അവിടത്തെ  കാഴ്ചകളും ബാലമനസ്സുകളെ മാത്രമല്ല   എല്ലാ ആസ്വാദകമനസ്സുകളെയും   അതിശയിപ്പിക്കും . പുഷ്പസിംഹാസനത്തിലിരിക്കുന്ന  കുരുവിരാജാവും  പടുവൃദ്ധനായ കുരുവിവൈദ്യനും  കുഞ്ഞുങ്ങൾക്ക് നൽകുന്ന  സദ്സന്ദേശം മുതിർന്നവരെയും ഒന്നു ചിന്തിപ്പിക്കുന്നു . 

                           കണ്ടൻപൂച്ചയുടെ  ആക്രമണത്തിൽ പരിക്കേറ്റ കുരുവിയെ മണിക്കുട്ടൻ രക്ഷിക്കുകയായിരുന്നു .   അതിനു പ്രതിഫലമായിട്ടാണ്  അവൾ അവനെ കുരുവികൾക്ക് മാത്രമായുള്ള  ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നത് .   തന്റെ വീട്ടിൽ  തന്റെ കൺവെട്ടത്തുതന്നെ   കൂടുകൂട്ടാൻ   അവൻ കുരുവിയ്ക്ക്   അനുമതി നൽകുന്നു . കുരുവിക്കുഞ്ഞ് വലുതായി  ഇണയെ കണ്ടെത്തുന്നതും കൂട്ടിൽ മുട്ടയിടുന്നതും അതിന് അടയിരിക്കുന്നതുമെല്ലാം മണിക്കുട്ടൻ  കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു  . മുട്ട തിന്നാൻ പാമ്പ് വരുമെന്ന് പറഞ്ഞ് അച്ഛൻ ആ കൂട് നശിപ്പിക്കുവാൻ ശ്രമിച്ചത് അവന്റെ മനസ്സിനെ വല്ലാതെ  ദു:ഖിപ്പിച്ചു . താൻ അഭയം നൽകിയവരെ വീട്ടുകാർ ഉപദ്രവിക്കുമൊ , കുരുവികാരണവർ അച്ഛനെ ശപിക്കുമോ എന്നൊക്കെയോർത്ത് അവൻ  ആധിയെടുത്തു . അത് കടുത്ത പനിയായി മാറി . മാതാപിതാക്കൾ എത്ര ആശ്വസിപ്പിച്ചിട്ടും  അവന്റെ ആധി മാറിയില്ല . ഒടുവിൽ  കുരുവിപ്പെണ്ണ് അവനെ  വീണ്ടും കുരുവിലോകത്തിൽ  കൊണ്ടുപോവുകയും കുരുവി വൈദ്യൻ  തേൻമരുന്ന് നൽകുകയും അതിലൂടെ അവൻ  പൂർണ്ണമായും സുഖപ്പെടുകയും ചെയ്തു . ഈ അതിശയിപ്പിക്കുന്ന കഥകളെല്ലാം കേട്ട് അമ്പരന്നുപോയ മാതാപിതാക്കളെക്കൂടി   കുരുവിലോകത്തിലേയ്ക്കു പ്രവേശിപ്പിക്കുവാൻ  കുരുവിക്കാരണവർ അനുമതി നൽകുന്നു . 

                           വായനക്കാരുടെ മനസ്സിൽ കൗതുകവും  ആകാംക്ഷയും ഒപ്പം നല്ല ചിന്തകളുമുണർത്തുന്ന  ഈ നോവൽ കുഞ്ഞുങ്ങളെ പെട്ടെന്ന് ആകർഷിക്കുമെന്നതിൽ സംശയമില്ല . മണിക്കുട്ടനെപ്പോലെയുള്ള കുസൃതിക്കുരുന്നുകളെ  നല്ലശീലങ്ങൾ പഠിപ്പിക്കുവാൻ  ഇതുപോലുള്ള ഭാവനാത്മകമായ കൃതികൾ  വളരെ സഹായിക്കുന്നു . ഇത്തരം ബാലസാഹിത്യകൃതികൾ  കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാനായാൽ  അവരിൽ വായനാശീലം താനേയുണരും . നല്ലൊരു അദ്ധ്യാപകൻ കൂടിയായ നോവലിസ്റ്റിന് ഈ മേഖലയിൽ ഇനിയും കർമ്മനിരതനാകാനും  അതിലൂടെ പിഞ്ചുമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു . ഈ നല്ല  നോവൽ വായനക്കാരിലേയ്ക്കെത്തിച്ച ഗ്രീൻ ബുക്ക്‌സ്  പ്രസാധകർക്കും ആശംസകൾ ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്