സ്വർഗ്ഗപ്രവേശം
പണ്ട് പണ്ട് പാടലീപുത്രം ഭരിച്ച മഹാനായ ചക്രവർത്തിയായിരുന്നു വിക്രമാദിത്യൻ. സർവ്വ കലകളിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു അദ്ദേഹം. ഉജ്ജയിനിയിൽ അദ്ദേഹം പണിത കൊട്ടാര നഗരത്തിൽ കലാ സാഹിത്യ പഠനത്തിനും അവതരണത്തിനും പോഷണത്തിനുമായുള്ള മണിമന്ദിരങ്ങളുണ്ടായിരുന്നു. കാളിദാസനും വരരുചിയും ഘടകർപ്പരനും ശങ്കുവും വേതാളഭട്ടനും വരാഹമിഹിരനുമുൾപ്പെടുന്ന നവരത്നങ്ങൾ ഈ മണിമന്ദിരങ്ങളെ അലങ്കരിച്ചിരുന്നു.
വിക്രമാദിത്യ മഹാരാജാവിന്റെ കീർത്തിയും കലാ സാഹിത്യ നിപുണതയും ത്രൈലോക്യങ്ങളിലും പുകൾപെറ്റതായിരുന്നു.
ഒരു ദിവസം സ്വർഗ്ഗത്തിലെ ദേവസദസ്സിൽ ഒരു തർക്കമുണ്ടായി. രംഭയാണോ ഉർവ്വശിയാണോ ഏറ്റവും മികച്ച നർത്തകി എന്നതായിരുന്നു തർക്കം. ഇന്ദ്ര സന്നിധിയിലെത്തിയിട്ടും തർക്കം തീർന്നില്ല. ദേവൻമാർ കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. ഭൂമിയിലെ പാടലീപുത്രത്തിൽ നിന്നും കലാസാഹിത്യ നിപുണനായ വിക്രമാദിത്യ ചക്രവർത്തിയെ വിധിനിർണ്ണയത്തിനായി ക്ഷണിച്ചു വരുത്തുക.
ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമാദിത്യൻ സ്വർഗ്ഗത്തിൽ വാണു. മത്സര ദിനം വന്നെത്തി. രംഭയും തിലോത്തമയും നൃത്തമണ്ഡപത്തിൽ ലാസ്യഭാവത്തോടെ തയ്യാറായി നിന്നു. മത്സരം തുടങ്ങാൻ വിക്രമാദിത്യൻ നിർദ്ദേശിച്ചു.
ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമാദിത്യൻ സ്വർഗ്ഗത്തിൽ വാണു. മത്സര ദിനം വന്നെത്തി. രംഭയും തിലോത്തമയും നൃത്തമണ്ഡപത്തിൽ ലാസ്യഭാവത്തോടെ തയ്യാറായി നിന്നു. മത്സരം തുടങ്ങാൻ വിക്രമാദിത്യൻ നിർദ്ദേശിച്ചു.
അന്തരീക്ഷവായുപോലും മയങ്ങിനിന്നുപോകും വിധം സുന്ദരിമാർ നൃത്തം ചെയ്തു. ആരുടെ നൃത്തം കേമമെന്നു വിധിക്കുന്നത് അതി കഠിനം തന്നെ. വിക്രമാദിത്യൻ ഒരു സൂത്രം പ്രയോഗിച്ചു.
പൂങ്കാവനത്തിൽ നിന്നും ശേഖരിച്ച പുഷ്പങ്ങൾകൊണ്ട് രണ്ട് പൂച്ചെണ്ടുകളുണ്ടാക്കി. അവയിൽ തേളിനെയും വണ്ടിനെയുമൊളിപ്പിച്ചു. രംഭയ്ക്കും ഉർവ്വശിക്കും നൽകി. നൃത്തം തുടരാനാവശ്യപ്പെട്ടു. പൂച്ചെണ്ടുകളിൽ നിന്നും തേളും വണ്ടും പുറത്തുവന്നു. തേൾ രംഭയുടെ കൈയ്യിൽ കടിച്ചു. നൃത്തച്ചുവടുകൾ തെറ്റി. വേദനയാൽ പുളഞ്ഞ് അവൾ കുഴഞ്ഞുവീണു. എന്നാൽ അപ്പോഴും ഉർവ്വശി നൃത്തം തുടരുകയായിരുന്നു. പൂച്ചെണ്ടിൽ നിന്നും പുറത്തുവന്ന തേൾ പോലും അവളുടെ നൃത്തം കണ്ട് അത്ഭുതപ്പെട്ട് അതിന്റെ സ്വഭാവമായ കടിക്കുക എന്ന കർമ്മം പോലും മറന്ന് മയങ്ങിനിന്നുപോയിരുന്നു.
ഉർവ്വശി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. വിക്രമാദിത്യ രാജാവിന്റെ ബുദ്ധിവൈഭവത്തിൽ ആകൃഷ്ടയായ ഉർവ്വശി അദ്ദേഹത്തിൽ അനുരക്തയായി.
ദേവനഗരിയിലെ പ്രത്യേകം തയ്യാറാക്കിയ മണിമന്ദിരത്തിൽ ഉർവ്വശിയുമായി പ്രണയലീലകളിലാറാടി വിക്രമാദിത്യ രാജാവ് മറ്റൊരു സ്വർഗ്ഗം സൃഷ്ടിച്ചു.
ഉർവ്വശിയുമായുള്ള പ്രണയദിനങ്ങളിൽ അദ്ദേഹമൊരു കാവ്യം രചിച്ചു.
രതിപുഷ്പതിലകത്തിന്റെ കഥ അടുത്ത ലക്കത്തിൽ വായിക്കാം.
കാത്തിരിക്കൂ..
കൊള്ളാം ..
മറുപടിഇല്ലാതാക്കൂ