ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രതിപുഷ്പതിലകം (ആമുഖം)

സ്വർഗ്ഗപ്രവേശം


പണ്ട് പണ്ട് പാടലീപുത്രം ഭരിച്ച മഹാനായ ചക്രവർത്തിയായിരുന്നു വിക്രമാദിത്യൻ. സർവ്വ കലകളിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു അദ്ദേഹം. ഉജ്ജയിനിയിൽ അദ്ദേഹം പണിത കൊട്ടാര നഗരത്തിൽ കലാ സാഹിത്യ പഠനത്തിനും അവതരണത്തിനും പോഷണത്തിനുമായുള്ള മണിമന്ദിരങ്ങളുണ്ടായിരുന്നു. കാളിദാസനും വരരുചിയും ഘടകർപ്പരനും ശങ്കുവും വേതാളഭട്ടനും വരാഹമിഹിരനുമുൾപ്പെടുന്ന നവരത്നങ്ങൾ ഈ മണിമന്ദിരങ്ങളെ അലങ്കരിച്ചിരുന്നു.
വിക്രമാദിത്യ മഹാരാജാവിന്റെ കീർത്തിയും കലാ സാഹിത്യ നിപുണതയും ത്രൈലോക്യങ്ങളിലും പുകൾപെറ്റതായിരുന്നു.

ഒരു ദിവസം സ്വർഗ്ഗത്തിലെ ദേവസദസ്സിൽ ഒരു തർക്കമുണ്ടായി. രംഭയാണോ ഉർവ്വശിയാണോ ഏറ്റവും മികച്ച നർത്തകി എന്നതായിരുന്നു തർക്കം. ഇന്ദ്ര സന്നിധിയിലെത്തിയിട്ടും തർക്കം തീർന്നില്ല. ദേവൻമാർ കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. ഭൂമിയിലെ പാടലീപുത്രത്തിൽ നിന്നും കലാസാഹിത്യ നിപുണനായ വിക്രമാദിത്യ ചക്രവർത്തിയെ വിധിനിർണ്ണയത്തിനായി ക്ഷണിച്ചു വരുത്തുക.
ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമാദിത്യൻ സ്വർഗ്ഗത്തിൽ വാണു. മത്സര ദിനം വന്നെത്തി. രംഭയും തിലോത്തമയും നൃത്തമണ്ഡപത്തിൽ ലാസ്യഭാവത്തോടെ തയ്യാറായി നിന്നു. മത്സരം തുടങ്ങാൻ വിക്രമാദിത്യൻ നിർദ്ദേശിച്ചു.
 അന്തരീക്ഷവായുപോലും മയങ്ങിനിന്നുപോകും വിധം സുന്ദരിമാർ നൃത്തം ചെയ്തു. ആരുടെ നൃത്തം കേമമെന്നു വിധിക്കുന്നത് അതി കഠിനം തന്നെ. വിക്രമാദിത്യൻ ഒരു സൂത്രം പ്രയോഗിച്ചു.

പൂങ്കാവനത്തിൽ നിന്നും ശേഖരിച്ച പുഷ്പങ്ങൾകൊണ്ട് രണ്ട് പൂച്ചെണ്ടുകളുണ്ടാക്കി. അവയിൽ തേളിനെയും വണ്ടിനെയുമൊളിപ്പിച്ചു. രംഭയ്ക്കും ഉർവ്വശിക്കും നൽകി. നൃത്തം തുടരാനാവശ്യപ്പെട്ടു. പൂച്ചെണ്ടുകളിൽ നിന്നും തേളും വണ്ടും പുറത്തുവന്നു. തേൾ രംഭയുടെ കൈയ്യിൽ കടിച്ചു. നൃത്തച്ചുവടുകൾ തെറ്റി. വേദനയാൽ പുളഞ്ഞ് അവൾ കുഴഞ്ഞുവീണു. എന്നാൽ അപ്പോഴും ഉർവ്വശി നൃത്തം തുടരുകയായിരുന്നു. പൂച്ചെണ്ടിൽ നിന്നും പുറത്തുവന്ന തേൾ പോലും അവളുടെ നൃത്തം കണ്ട് അത്ഭുതപ്പെട്ട് അതിന്റെ സ്വഭാവമായ കടിക്കുക എന്ന കർമ്മം പോലും  മറന്ന് മയങ്ങിനിന്നുപോയിരുന്നു. 
ഉർവ്വശി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. വിക്രമാദിത്യ രാജാവിന്റെ ബുദ്ധിവൈഭവത്തിൽ ആകൃഷ്ടയായ ഉർവ്വശി അദ്ദേഹത്തിൽ അനുരക്തയായി.

ദേവനഗരിയിലെ പ്രത്യേകം തയ്യാറാക്കിയ മണിമന്ദിരത്തിൽ ഉർവ്വശിയുമായി പ്രണയലീലകളിലാറാടി വിക്രമാദിത്യ രാജാവ് മറ്റൊരു സ്വർഗ്ഗം സൃഷ്ടിച്ചു.
ഉർവ്വശിയുമായുള്ള പ്രണയദിനങ്ങളിൽ അദ്ദേഹമൊരു കാവ്യം രചിച്ചു.
വിക്രമാദിത്യചക്രവർത്തിയാൽ രചിതമായ ആ മഹാകാവ്യമാണ് രതിപുഷ്പതിലകം.
രതിപുഷ്പതിലകത്തിന്റെ കഥ അടുത്ത ലക്കത്തിൽ വായിക്കാം.
കാത്തിരിക്കൂ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി