ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാമിനിമൂലം....


   സാമ്യമകന്നോരുദ്യാനമദ്ധ്യേ വിഷണ്ണരായിരിക്കയാണ് സുന്ദനും ഉപസുന്ദനും. ഭ്രമരങ്ങൾ മൂളിപ്പറക്കുന്ന അനുപമ പുഷ്പവനിക മനുഷ്യരായി പിറന്നവരൊക്കെ ഭ്രമിച്ചുപോകുന്ന കിളികൂജനങ്ങളാൽ മുഖരിതമായിരുന്നു. അല്പമകലെയായി പുഷ്പവാടിയിലെ പൊയ്കയ്ക്കരികിലിരിക്കയാണ് തിലോത്തമ. 

സുന്ദാ, അനുജാ, നമ്മൾ എത്രത്തോളം അടുത്തവരായിരുന്നെന്നോർക്കുന്നുവോ? ലോകത്തൊരു ശക്തിക്കും നമ്മെ വേർപിരിക്കാനാവില്ലെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. ഇപ്പോൾ എവിടെനിന്നോ വന്ന ആരോ ഒരുവൾക്കു വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്യുന്നത്. 

ജ്യേഷ്ഠനായ ഉപസുന്ദന്റെ വാക്കുകൾ സുന്ദനെ അവരുടെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി. ഗ്രാമം വരൾച്ചയിലായിരുന്നു. രാജ്യത്തെ ഭരണാധികാരിയുടെ അനുചിതമായ മൂഢപ്രവൃത്തിയാൽ കഴിഞ്ഞ വർഷകാലത്ത് ലഭിച്ച അമിതവർഷത്തെത്തുടർന്ന് ജലസംഭരണികൾ തുറന്നു വിട്ടിരുന്നു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. മണ്ണിലേക്കൂർന്നിറങ്ങി ഭൂഗർഭജലമായി വേനലിൽ ദാഹമകറ്റേണ്ടിയിരുന്ന ജലമാണ് സമുദ്രത്തിലേക്കൊഴുക്കിക്കളഞ്ഞത്. പ്രളയസമയത്ത് തങ്ങൾ ഒത്തൊരുമിച്ച് എത്രപേരുടെ ജീവൻ രക്ഷിച്ചു! എത്രപേർക്ക് ആശ്വാസം പകർന്നു! സമുദ്രതീരത്തുനിന്നും സുഹൃത്തുക്കളായ മുക്കുവരെ കൊണ്ടുവന്ന് അവരോടൊപ്പം വഞ്ചിയിൽ എത്ര രക്ഷാ പ്രവർത്തനം നടത്തി! എന്നിട്ടും മഴയും പ്രളയവുമൊടുങ്ങിയപ്പോൾ പ്രളയത്തിന് കാരണക്കാരനായ രാജാവുും, മന്ദബുദ്ധിയായ മന്ത്രിയും ചേർന്ന് അയ്യനെ ശരണം വിളിച്ചെന്ന കുറ്റം ചാർത്തി തങ്ങളെയിരുവരെയും മാസങ്ങളോളം തടവിലടച്ചില്ലേ! എന്തെന്തു പീഡനങ്ങൾ സഹിച്ചു! സ്വന്തം വിശ്വാസവും ആചാരവും സംരക്ഷിക്കാൻ  രാജഭടൻമാരുടെ ദേഹോപദ്രവങ്ങൾ എത്ര തങ്ങളനുഭവിച്ചു! എന്നിട്ടും വേനലിൽ വന്ന വരൾച്ചയെ നേരിടാൻ നദിയിലെ അവശേഷിച്ച ജലം തടഞ്ഞു നിർത്തി തങ്ങൾ ഗ്രാമത്തെ രക്ഷിച്ചില്ലേ! എല്ലാം തങ്ങളൊരുമിച്ചല്ലേ ചെയ്തത്! എത്രയൊരുമയുള്ളവരായിരുന്നു തങ്ങൾ! എന്നിട്ടും...

സുന്ദനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അയാൾ കരളു പറിയുന്ന വേദനയോടെ ജ്യേഷ്ഠനായ ഉപസുന്ദനെ നോക്കി.

അതുകൊണ്ട്, അനുജനായ നീ ജ്യേഷ്ഠനായ എനിക്ക് ഈ അപ്സര സുന്ദരിയെ, തിലോത്തമയെ വിട്ടുതരിക. 

ഉപസുന്ദൻ അനുജനോട് പറഞ്ഞു. 

തിലോത്തമയെ വിട്ടുതരാനോ? സാധ്യമല്ല. തിലോത്തമ എനിക്ക് സ്വന്തമാണ്. ഞാനാണവളെ ഈ ഉദ്യാനത്തിൽ ആദ്യം കണ്ടത്. അവളുടെ ഇച്ഛപ്രകാരം ആദ്യമവൾക്ക് താമരകുസുമങ്ങൾ പറിച്ചു നൽകിയത് ഞാനാണ്. അവൾ എനിക്കവകാശപ്പെട്ടതാണ്.

ഇല്ല. ഞാനാണ് മൂത്തയാൾ. ജ്യേഷ്ഠനിരിക്കെ അനുജൻ വിവാഹം ചെയ്യുന്നത് അധർമ്മമാണെന്ന് നിനക്കറിയില്ലേ സുന്ദാ?

ജ്യേഷ്ഠാ, വീണ്ടും യുദ്ധത്തിന് തയ്യാറായിക്കോളൂ. തിലോത്തമ എനിക്കുള്ളവൾ തന്നെ. ഇവിടെ ധർമ്മാധർമ്മങ്ങളില്ല. നാരീകാര്യത്തിനു വേണ്ടിയുള്ള തർക്കത്തിൽ ശക്തിയാണ് ധർമ്മം.

സുന്ദനും, ഉപസുന്ദനും അപ്സരസ്സായ തിലോത്തമയ്ക്കായുള്ള യുദ്ധം പൂർവ്വാധികം ശക്തിയായി തുടർന്നു. 

തിലോത്തമ ഉദ്യാനപ്പൊയ്കയിലെ തന്റെ ഭ്രമിപ്പിക്കുന്ന പ്രതിബിംബത്തിൽ നോക്കി ദീർഘശ്വാസം പൊഴിച്ചു. ഇത് അനിവാര്യമാണ്. സഹോദരൻമാരായ സുന്ദനും ഉപസുന്ദനും കേവലമൊരു അപ്സര സുന്ദരിയായ തന്നെച്ചൊല്ലി തർക്കിക്കണം. യുദ്ധം ചെയ്യണം. നിയതിയുടെ നിശ്ചയമാണത്. എങ്കിലേ കാലമൊരുപാട് കഴിഞ്ഞ്, ഇന്ദ്രപ്രസ്ഥത്തിൽ താമസമാക്കുന്ന പാണ്ഡവർക്ക് കാമിനിമൂലം തർക്കമുണ്ടാകാമെന്നതിന് ഉദാഹരണമായി നാരദ മഹർഷിക്ക് ഈ കഥ പറയാൻ കഴിയൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി