ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊക്കൻ

പൊക്കൻ
      --------------

പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!

കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -

''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''

കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.

അഭിപ്രായങ്ങള്‍

  1. തുമ്പിയാണല്ലേ പൊക്കന്‍!! വാലില്‍ കുടുക്കിട്ട് കല്ലെടുപ്പിച്ച് എന്നൊക്കെ വായിച്ചപ്പോഴാണറിഞ്ഞ്ത്. ആദ്യമായി കേള്‍ക്കുകയാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അജിത്തേട്ടാ..
      കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേൽ ഭാഗങ്ങളിൽ പ്രചാരമുള്ള നാട്ടുഭാഷയാണ് പൊക്കൻ..
      തുമ്പിയെ പൊക്കൻ എന്നാണ് വിളിക്കുന്നത്. ഞാനടക്കം പൊക്കനെ പിടിച്ചും, പറപ്പിച്ചും, കല്ലെടുപ്പിച്ചുമൊക്കെയാണ് വളർന്നണ്.

      ഇല്ലാതാക്കൂ
  2. ഞാനും ... തുമ്പിയാണെന്ന് വായിച്ചപ്പൊളാണ്.....
    പൊക്കന്‍ എന്ന് ബ്ലൊഗ് ലിസ്റ്റില്‍ പേര്
    കണ്ടപ്പൊള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത്
    പാലേരിമാണിക്യമാണ് ...
    എന്തിനാ കുട്ടിയേ കരയണേ
    പൊക്കേട്ടന്‍ ഉണ്ടല്ലൊ .. പറക്കണ പൊക്കന്‍
    പൊയാല്‍ നടക്കണ പൊക്കനുണ്ട് ..
    കുട്ടിക്ക് വേണ്ടി ചിലപ്പൊള്‍ മുതിര്‍ന്നവര്‍
    പറക്കുകയും ചെയ്യും ..

    മറുപടിഇല്ലാതാക്കൂ
  3. നല്ല കവിത. പൊക്കനെന്ന പേരും പുത്തനറിവായി. ലളിതസുഭഗമായി അവതരിപ്പിച്ചു.


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി..
      പൊക്കൻമാർ ഇപ്പോഴും
      പറക്കുന്നുണ്ടവിടെ..
      പക്ഷെ കുട്ടികളുടെ കൂടെ തുള്ളിക്കളിക്കുന്ന പൊക്കേട്ടൻമാർക്ക് വംശനാശം സംഭവിച്ചുപോയി..

      ഇല്ലാതാക്കൂ
  4. കുട്ടിയും പൊക്കേട്ടനും മിറ്റത്ത് തുള്ളിക്കളിക്കുന്നത് കാണാനും വായിക്കാനും കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  5. നാട്ടു ഭാഷയുടെ സുഗന്ധവും സൌകുമാര്യവും ലാളിത്യവും ഉള്ള ഒരു പാട്ട്. പറന്നു പോയത്രേ എന്നതിനേക്കാൾ പറന്നു പോയി എന്നോ, അത് പോലെ കുട്ടിയെ ആശ്വസിപ്പിച്ചു എന്നതിന് പകരം പറഞ്ഞു എന്നോ മറ്റൊ ആയിരുന്നുവെങ്കിൽ ഭംഗി കൂടിയേനെ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബിപിൻ.
      നിർദ്ദേശം ശരിയാണ്.
      അടുത്ത രചനയിൽ കൂടുതൽ ശ്രദ്ധവെക്കാം...

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...