ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രോമിത്യൂസ്


കഴുത്തില്‍ കുരുക്കുകള്‍
വീണിടും മുമ്പേ ശതം
ശാഖികള്‍ ഛേദംചെയ്തു
നഗ്നനായ് നിര്‍ത്തീനിന്നെ.

അംഗഛേദ്യത്തിന്‍ മുറി -
വായയില്‍നിന്നും നിണം
നേര്‍ത്തചാലുകള്‍ തീര്‍ത്തു
ഒഴുകിപ്പരക്കുന്നു.

നീതന്നോരക്ഷരത്താല്‍,
നീ തന്നോരഗ്നിയാലും
ജഗത്തിന്‍ ഗര്‍വ്വശൈലം
താണ്ടി രമിപ്പോര്‍ ഞങ്ങള്‍.

കീഴ്ക്കാം തൂക്കാം ശിലാ -
ഭിത്തിയില്‍‌ പിടഞ്ഞൊരാ
നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു
കഴുകന്‍ ഭുജിച്ചപോല്‍,

പ്രാണപീഡയാല്‍ തളര്‍ -
ന്നാധിയാല്‍ ദൂരെമാറി,
മൃത്യുതന്നഞ്ജിപോലും
അകന്നു കഴിയുന്ന,

നിന്നുടലനുവാരം
മഴുതന്‍ മൂര്‍ച്ചയാലെ
മടികൂടാതെ ഞങ്ങള്‍
പിളര്‍ക്കാന്‍ ശ്രമിക്കുന്നു.

ഏകമാം പ്രഹരത്താല്‍
പ്രാണനും പറിയുന്ന
മനുഷ്യപ്രാണികള്‍തന്‍
ഭാഗ്യത്തിന്‍‌ വിഭിന്നമായ്,

ദേവശ്രേഷ്ഠനാം തവ
പ്രാണനാശം പോലും
സാവധാനത്തിന്‍ ശപ്ത
പ്രകര്‍‌ഷണത്താലല്ലോ.

കടയ്ക്കല്‍ ദുര്‍ദര്‍ശന
യന്ത്രത്താല്‍ മുറിപറ്റി
കഴുത്തില്‍ കുരുക്കിട്ട
കയറിന്‍ ദിശനോക്കി

മല്‍ദേഹം നിപതിക്കെ ,
മറ്റാര്‍ക്കും മുറിയാതെ,
ശ്രദ്ധിച്ചു നെടുനീളെ
നിവര്‍ന്നു കിടന്നു നീ.

പ്രപഞ്ച പ്രാണവായു
പൊഴിക്കും നിന്‍പത്രങ്ങള്‍‌
പൊഴിഞ്ഞുകിടപ്പതിന്‍
പഴിയാരിതുപേറും!

ദാഹാര്‍ത്തി ശമിപ്പിക്കാന്‍
ശീതളസുഖംനല്‍കാന്‍‌
സ്വച്ഛമാം പാനപാഥം
പരിത്രാണം ചെയ്തനിന്‍

വേരിന്‍ ജടാജാല
പടലങ്ങളെപ്പോലും
യന്ത്രനഖമൂര്‍ച്ചയാല്‍
പിഴുതുകളഞ്ഞല്ലോ!

സ്വദേഹം നാനാജൈവ
ഗേഹമായ് നിര്‍ത്തിയോന്‍ നീ
മന്നിടം മഹാബിലം
നിന്റെ ‌ഔദാര്യം മാത്രം.

നിന്‍ഹത്യ പേറിത്തന്ന
ഭ്രാതൃഹത്യതന്‍ പാപം
ശമിപ്പാനെന്തുവേണം
തുഷാഗ്നിയില്‍ ദഹിക്കാതെ!

അഭിപ്രായങ്ങള്‍

  1. വെട്ടിവീഴ്ത്തുമ്പോള്‍ പ്രാണവേദനയോടെ.......
    ശക്തമായ വരികള്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല കവിത. ഇഷ്ടമായി
    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. പണ്ട് , ഒരൊ മരം വെട്ടുമ്പൊഴും
    അനുവാദം ചോദിക്കണം എന്നാണ് ..
    വൃക്ഷ പൂജയും , അതില്‍ വസിക്കുന്ന
    സകല ജീവജാലകങ്ങളൊടും അനുവാദവും
    ചോദിച്ചിട്ടാണ് അതിനെ വെട്ടി മാറ്റുക ,
    അതും പുതിയൊരു തൈ നട്ടു കൊണ്ട് .
    ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും
    പ്രാണവായു പേറുന്ന മരങ്ങള്‍ മൃത്യു പുല്‍കുന്നു ..
    മിഴികള്‍ കീശയിലേക്ക് മാത്രം , വെള്ളം തേടിയ
    വേരുകള്‍ പൊലും വലിച്ചെറിഞ്ഞ് കളയുമ്പൊള്‍ ..
    ഒരൊ ആവാസ വ്യവസ്ത്ഥിതിക്കും മേലെയുള്ള
    കറ്റന്നു കയറ്റം , ഭൂമി ചുട്ടു പൊള്ളുമ്പൊഴും
    നിലവിളിക്കുന്നോര്‍ , ഇതെന്തേ ചിന്തിക്കാതെ പൊകുന്നുവല്ലെ ..
    കവിത ശക്തം സഖേ .. വരികള്‍ മനസ്സിനെ മാറ്റിയിരുന്നെകില്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രകൃതിയെ മറന്നുപോയവര്‍ക്കുള്ള താക്കീതാണ് ശക്തമായ ഈ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നൂറ് മരം നട്ടിട്ടൊന്ന് വെട്ടിക്കൊള്ളൂ.

    മല്‍ദേഹം നിപതിക്കെ ,
    മറ്റാര്‍ക്കും മുറിയാതെ,
    ശ്രദ്ധിച്ചു നെടുനീളെ
    നിവര്‍ന്നു കിടന്നു നീ.

    ഈ വരികളിലൊരു സാങ്കേതികപ്പിഴവുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  6. വാക്കുകൾ മനസ്സിൽ തൊടുമ്പോൾ പൊള്ളുന്നു,,,

    മറുപടിഇല്ലാതാക്കൂ
  7. സ്വദേഹം നാനാജൈവ
    ഗേഹമായ് നിര്‍ത്തിയോന്‍ നീ
    മന്നിടം മഹാബിലം
    നിന്റെ ‌ഔദാര്യം മാത്രം.

    മറുപടിഇല്ലാതാക്കൂ
  8. “പ്രപഞ്ച പ്രാണവായു
    പൊഴിക്കും നിന്‍പത്രങ്ങള്‍‌
    പൊഴിഞ്ഞുകിടപ്പതിന്‍
    പഴിയാരിതുപേറും!“

    നമുക്ക് പഴിയേക്കാൾ പ്രധാനം കിഴി തന്നെ ..!

    മറുപടിഇല്ലാതാക്കൂ
  9. നിന്‍ഹത്യ പേറിത്തന്ന
    ഭ്രാതൃഹത്യതന്‍ പാപം
    ശമിപ്പാനെന്തുവേണം
    തുഷാഗ്നിയില്‍ ദഹിക്കാതെ!
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  10. കവിതയിലെ സന്ദേശം വളരെ നല്ലത്...... സാധാരണ പ്രയോഗത്തിലില്ലാത്ത അപരിചിതമായ പദങ്ങള്‍ ഉപയോഗിച്ച് കാവ്യഭംഗി ഉണ്ടാക്കുന്ന ശീലങ്ങള്‍ ഇപ്പോള്‍ അത്ര പ്രചാരത്തിലില്ല എന്നു തോന്നുന്നു. പുതിയ ഭാഷയും, ഭാവുകത്വവുമൊക്കെ മലയാള കവിതയില്‍ വന്നുകഴിഞ്ഞു.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശീലമാണൊ അളവുകോല്‍?
      അതിശയം തന്നെ///////ശീലമാണൊ അളവുകോല്‍?
      അതിശയം തന്നെ///////
      പ്രൊമിത്യൂസിനെ കുറിച്ച് കവിതയൊഴുതുന്നതിനെ കുറിച്ച് എനിക്കൊരു സങ്കല്‍പ്പമുണ്ട്.ശരിയാണൊ എന്നറിയില്ല.ഏതു സമൂഹത്തിലും,പ്രൊമിത്യൂസ് സങ്കല്പം ചര്‍ച്ചാവിഷയമാകുന്നത് അതിന്‍റെ പരിണാമത്തിനുള്ള മുന്നോടിയാണെന്ന് ആണത്.

      ഇല്ലാതാക്കൂ
  11. കഴുത്തില്‍ കുരുക്കുകള്‍
    വീണിടും മുമ്പേ ശതം
    ശാഖികള്‍ ഛേദംചെയ്തു
    നഗ്നനായ് നിര്‍ത്തീനിന്നെ.

    നമ്മുടെ മനോമുകുരത്തില്‍......
    തെളിയുന്ന ചിത്രങ്ങള്‍....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. ഒരു സ്പാർക്കിങ്ങുണ്ട് വരികളിൽ....................

    മറുപടിഇല്ലാതാക്കൂ
  13. മനുഷ്യനെ വെട്ടാന്‍ മടിയില്ലാത്തവരോടു നമ്മള്‍ മരത്തെപ്പറ്റി പറയുന്നു..... :(

    മറുപടിഇല്ലാതാക്കൂ
  14. ഓരോ മരത്തിനും സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

    നല്ല ഭാഷയുടെ തിളക്കമുണ്ട് ഓരോ വരികൾക്കും. അഭിനന്ദനങ്ങൾ ശ്രീജിത്ത്

    മറുപടിഇല്ലാതാക്കൂ
  15. നല്ല സന്ദേശം നൽകുന്ന കവിതകൾ.. പരിചിതമല്ലാത്ത ചില മലയാള പദങ്ങൾ...
    കവിതകളുടെ ക്ലാസ്സിക് ശൈലിയെ പുതു ശൈലിയിലേക്ക് സന്നിവേശിച്ച പോലെ..

    മറുപടിഇല്ലാതാക്കൂ
  16. കഴുത്തില്‍ കുരുക്കുകള്‍
    വീണിടും മുമ്പേ ശതം
    ശാഖികള്‍ ഛേദംചെയ്തു
    നഗ്നനായ് നിര്‍ത്തീനിന്നെ. ആദ്യ നാലുവരി വായിക്കുമ്പോള്‍ തന്നെ മനസ്സിലായി ശ്രേഷ്ഠം . നല്ല പദാവലികള്‍. ഒരു വൃക്ഷത്തിന്റെ പതനം ഒരു കൊലപാതകത്തിന്റെ പാപം അവശേഷിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. നല്ല ചിന്ത.പല പദങ്ങളും ഈയുള്ളവള്‍ക്ക് മനസ്സിലായില്ലെങ്കിലും ഒന്നു പറയാം.താങ്കള്‍ നല്ലൊരു കവിയാണ്.

    മറുപടിഇല്ലാതാക്കൂ
  18. കവന കൌശലവും കൈയ്യടക്കവും തികഞ്ഞ ഭാവനയും .....നന്നായിരിക്കുന്നു ശ്രീജിത്ത്‌ ...ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...