ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊക്കൻ

പൊക്കൻ
      --------------

പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!

കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -

''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''

കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.

അഭിപ്രായങ്ങള്‍

  1. തുമ്പിയാണല്ലേ പൊക്കന്‍!! വാലില്‍ കുടുക്കിട്ട് കല്ലെടുപ്പിച്ച് എന്നൊക്കെ വായിച്ചപ്പോഴാണറിഞ്ഞ്ത്. ആദ്യമായി കേള്‍ക്കുകയാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അജിത്തേട്ടാ..
      കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേൽ ഭാഗങ്ങളിൽ പ്രചാരമുള്ള നാട്ടുഭാഷയാണ് പൊക്കൻ..
      തുമ്പിയെ പൊക്കൻ എന്നാണ് വിളിക്കുന്നത്. ഞാനടക്കം പൊക്കനെ പിടിച്ചും, പറപ്പിച്ചും, കല്ലെടുപ്പിച്ചുമൊക്കെയാണ് വളർന്നണ്.

      ഇല്ലാതാക്കൂ
  2. ഞാനും ... തുമ്പിയാണെന്ന് വായിച്ചപ്പൊളാണ്.....
    പൊക്കന്‍ എന്ന് ബ്ലൊഗ് ലിസ്റ്റില്‍ പേര്
    കണ്ടപ്പൊള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത്
    പാലേരിമാണിക്യമാണ് ...
    എന്തിനാ കുട്ടിയേ കരയണേ
    പൊക്കേട്ടന്‍ ഉണ്ടല്ലൊ .. പറക്കണ പൊക്കന്‍
    പൊയാല്‍ നടക്കണ പൊക്കനുണ്ട് ..
    കുട്ടിക്ക് വേണ്ടി ചിലപ്പൊള്‍ മുതിര്‍ന്നവര്‍
    പറക്കുകയും ചെയ്യും ..

    മറുപടിഇല്ലാതാക്കൂ
  3. നല്ല കവിത. പൊക്കനെന്ന പേരും പുത്തനറിവായി. ലളിതസുഭഗമായി അവതരിപ്പിച്ചു.


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി..
      പൊക്കൻമാർ ഇപ്പോഴും
      പറക്കുന്നുണ്ടവിടെ..
      പക്ഷെ കുട്ടികളുടെ കൂടെ തുള്ളിക്കളിക്കുന്ന പൊക്കേട്ടൻമാർക്ക് വംശനാശം സംഭവിച്ചുപോയി..

      ഇല്ലാതാക്കൂ
  4. കുട്ടിയും പൊക്കേട്ടനും മിറ്റത്ത് തുള്ളിക്കളിക്കുന്നത് കാണാനും വായിക്കാനും കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  5. നാട്ടു ഭാഷയുടെ സുഗന്ധവും സൌകുമാര്യവും ലാളിത്യവും ഉള്ള ഒരു പാട്ട്. പറന്നു പോയത്രേ എന്നതിനേക്കാൾ പറന്നു പോയി എന്നോ, അത് പോലെ കുട്ടിയെ ആശ്വസിപ്പിച്ചു എന്നതിന് പകരം പറഞ്ഞു എന്നോ മറ്റൊ ആയിരുന്നുവെങ്കിൽ ഭംഗി കൂടിയേനെ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബിപിൻ.
      നിർദ്ദേശം ശരിയാണ്.
      അടുത്ത രചനയിൽ കൂടുതൽ ശ്രദ്ധവെക്കാം...

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .