ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുംബിലാബ്


 ചുംബിലാബ്









        അവര്‍ മൂന്നുപേര്‍.. ജ്ഞാനികള്‍.. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍..
മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു.
ഒരാള്‍ ജിനന്‍.
രണ്ടാമത്തെയാള്‍ ജീന.
മൂന്നാമത്തെയാള്‍ ജീനാജിന്‍.
മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍..
ജിനന്‍ - Door.No. 403, Chumbilab Housing Colony.
ജീന – Door No. 703, Chumbilab Housing Colony.
ജീനാജിന്‍ - Door No. 1013, Chumbilab Housing Colony.
മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം.

ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു.
- എന്താണു ദൈവം?
ജീന മറുവടി പറയുന്നു.
  • അറിവ്.
ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു :
  • പരമമായ അറിവ്.

ജിനന്‍ വീണ്ടും ചോദിക്കുന്നു.
  • പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ?
ജീനയുടെ മറുപടി.
  • പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല. ഭാവിയിലെങ്ങോ ആണ്.
ജീനാജിന്റെ വിശദീകരണം :
  • ഭൂതകാല വിരചിതങ്ങളായ വേദപുസ്തകങ്ങളില്‍ പരമമായ ജ്ഞാനത്തെ തേടുന്നത് വിഡ്ഢിത്തമാണ്. അതില്‍ കുടികൊള്ളുന്നത് ചരിത്രാതീതകാലത്തിന്റെ ദൈവങ്ങളാണ്. അന്നത്തെ മനുഷ്യന് അവ പരമമായിരുന്നു. നമുക്കു തേടുവാനുള്ള പരമമായ സത്യം, അഥവാ, ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്. ഭൂതത്തിലല്ല – ഭാവിയിലെങ്ങോ ആണ്.
അതീന്ദ്രിയമായ കണ്ണികളാല്‍ പ്രജ്ഞകള്‍ ബന്ധിക്കപ്പെട്ട്, മൂന്നു ദിശകളില്‍ ഭാവിയിലേക്ക് സത്യം തേടുന്ന ജിനനും, ജീനയും, ജീനാജിനും പിന്നീടൊന്നും സംസാരിച്ചില്ല. നമുക്കൊന്നും കേള്‍ക്കാനാവുന്നില്ലായെന്നതില്‍നിന്നും അവരൊന്നും സംസാരിക്കുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ അവര്‍ പ്രജ്ഞാ പ്രജ്ഞമായ, ഗൂഡമായ, നിശബ്ദതയാല്‍ വിനിമയം ചെയ്യുന്നുണ്ടാവാം. അവര്‍ സത്യം തേടി ഭാവിയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു.

ചുംബിലാബ് ഹൗസിംഗ് കോളനി ജ്ഞാനികളെ ഉത്പാദപ്പിച്ചുകൊണ്ടിരിക്കുകയും...

അഭിപ്രായങ്ങള്‍

  1. "ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്."
    അപ്പോ, പണ്ടുള്ളവർ വിശ്വസിച്ചിരുന്ന ദൈവവും ഇപ്പോഴുള്ളവർ വിശ്വസിക്കുന്ന ദൈവവും രണ്ടാണോ? ഇന്ന് ഇന്നലെയുടെ തുടർച്ചയല്ലേ സുഹൃത്തേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ഈശ്വരൻ അറിവാണ്...
      നവീകരിക്കപ്പെടുന്ന അറിവ്/ഈശ്വരൻ പഴയതിനെ തിരുത്തിക്കൊണ്ടിരിക്കുന്നു..

      ഇല്ലാതാക്കൂ
  2. ചുംബിലാബ് സിന്ദാബാദ് !മനുഷ്യര്‍ വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിവ്/ഈശ്വരൻ വിജയിക്കട്ടെ എന്നു പറയൂ സിയാഫ്...

      ഇല്ലാതാക്കൂ
  3. തക്കസമയത്ത് പ്രവര്‍ത്തിക്കുന്ന ജ്ഞാനം വേണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയായ ജ്ഞാനമെങ്കിൽ തക്ക സമയത്ത് പ്രവർത്തിച്ചിരിക്കും... അജിത്തേട്ടാ..

      ഇല്ലാതാക്കൂ
  4. ഉത്തരോത്തരാധുനികതയില്‍നിന്ന് ദൈവത്തെ തേടുന്ന ചുംബിലാബ് ഹൌസിംഗ് കോളനിയിലെ ജ്ഞാനികള്‍................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലക്ഷ്യം ജ്ഞാനം/ഈശ്ശരൻ ആണ്. അത് ഉത്തരാധുകത്തിലും...

      ഇല്ലാതാക്കൂ
  5. ദൈവത്തിന്റെ ജോലി അതി സൂഷ്മമായ സൃഷ്ടി മാത്രമാണ്. അതിനപ്പുറം അദ്ദേഹത്തിന്റെ സൃഷ്ടികളെ പിന്തുടരുന്ന ജോലിയൊന്നും അദ്ദേഹത്തിനില്ല. ബാക്കിയൊക്കെ കാലാകാലങ്ങളായി നമ്മൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കുന്നതല്ലെ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദൈവത്തെ/പരമമായ ജ്ഞാനത്തെ തേടുകയാണിവിടെ...
      ഈ ജ്ഞാനം പുരാതനത്തിലോ, ഭാവിയിലോ എന്നതാണ് വിഷയം..

      ഇല്ലാതാക്കൂ
  6. അതെ സലീം...
    അറിവുതേടി...
    ഭാവിപ്രതിഷ്ഠിതമായ അറിവുതേടി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .