ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സന്തോഷ വാര്‍ത്ത...!! മുളങ്ങ് സമരം വിജയിച്ചു..!!


           മുളങ്ങ് രാസമാലിന്യ വിരുദ്ധ സമരം വിജയിച്ചു.. പിന്തുണയറിയിച്ച ഏവര്‍ക്കും നന്ദി..

സമരത്തിന് പിന്തുണയറിയിച്ച് സംസാരിക്കുന്ന ലേഖകന്‍
                  പ്രിയ പ്രകൃതി-പരിസ്ഥിതി സ്നേഹികളായ സുമനസ്സുകളെ, നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് പ്രദേശത്ത് ജനങ്ങളുടെ ജീവനു ഹാനികരമായി, പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടു രാസമാലിന്യം പുറന്തള്ളിക്കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന സൗപര്‍ണ്ണിക അലൂമിനിയം ഫാക്ടറി എന്ന വ്യവസായഭീമന്‍ സമരസമിതിയുടെ സഹനസമരത്തിനുമുന്നില്‍ അടിയറവു പറഞ്ഞ വിവരം ഏവരെയും സസന്തോഷം അറിയിക്കട്ടെ. 44 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവിലാണ് രാസമാലിന്യം വമിപ്പിക്കുന്ന വ്യവസായഭീകരനെ മുട്ടുകുത്തിക്കാന്‍ മുളങ്ങു പൗരസമിതിക്ക് സാധിച്ചത്.

ദുരന്തത്തിനിടയിലും ചോരാത്ത സമരവീര്യം

രാസമാലിന്യഫാക്ടറിക്കെതിരായ സമരം നടന്നുവരുന്നതിനിടയിലാണ് പ്രദേശത്ത് കേരളത്തെ നടുക്കിയ അതിദാരുണമായ ഗ്യാസ് സിലിണ്ടര്‍ ദുരന്തമുണ്ടായത്. എട്ടുപേരുടെ മരണത്തില്‍ കലാശിച്ച സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറിയില്‍ സമരസമിതി പ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ദുരന്തത്തോടെ സമരം പൊളിയുമെന്നു കരുതി സമാധാനിച്ച് കമ്പനി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ അലൂമിനിയം കമ്പനിക്കാര്‍ക്ക് പക്ഷെ തെറ്റിപ്പോയി. ഈയൊരു ദുരന്തത്തിനിടയിലും ഭാവിയില്‍ ഗ്രാമത്തെയാകെ കൊന്നൊടുക്കിയേക്കാവുന്ന വ്യവസായഭീകരന്റെ രാസമാലിന്യപ്പുറന്തള്ളലിനെതിരെ പോരാടാന്‍‌ ഉലയൂതി കനല്‍ ജ്വലിപ്പിച്ച മനസ്സുമായി ജനം തയ്യാറെടുക്കുകയായിരുന്നു. രോഷാകുലമായ മനസ്സിന്റെ സഹനസമരത്തിന്റെ ഗതി ആസന്നഭാവിയില്‍ മാറിയേക്കുമോ എന്ന ഭീതിയാണ് അലൂമിനിയം ഫാക്ടറി അധികൃതരെ കമ്പനി അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചത്.
സമരത്തിന് പിന്തുണയേകി ശശികല ടീച്ചര്‍ സംസാരിക്കുന്നു.

അന്തിമ വിധിക്കായി കോടതി തുറക്കുന്നതും കാത്ത്

കമ്പനിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും, മുന്‍സിഫ് കോടതിയിലുമായി നിലനില്‍ക്കുന്ന രണ്ടു കേസുകള്‍ ഇനിയും തീര്‍പ്പാവാനുണ്ട്. വേനലവധിക്കാലം കഴിഞ്ഞ് കോടതി ചേരുന്നതും കാത്ത് വിധി അനുകൂലമാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍. തീര്‍ച്ചയായും ഈ വരാനിരിക്കുന്ന വിധികളും ജനങ്ങള്‍ക്കനുകൂലമാവുമെന്നു നമുക്ക് പ്രത്യാശിക്കാം.

പ്രവര്‍ത്തനം നിര്‍ത്തി പൊളിച്ചു തുടങ്ങിയ കമ്പനി

അന്തിമ കോടതിവിധി വരുന്നതിനു കാത്തുനില്‍ക്കാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കമ്പനി അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായത് ജനരോഷത്തിനുമുന്നില്‍ മുട്ടുമടക്കിക്കൊണ്ടുതന്നെയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും, മറ്റ് ധനാഢ്യരുടെയും മധ്യസ്ഥതയില്‍ തെരഞ്ഞെടുപ്പ് കാലത്ത് പലതരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും കമ്പനി അധികൃതര്‍ നടത്തിനോക്കിയെങ്കിലും പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങാതെ ഉറച്ചുനിന്ന സമരസമിതി നേതാക്കളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒടുവില്‍ കമ്പനിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. അവര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കമ്പനിയോടുചേര്‍ന്നു കെട്ടിയുയര്‍ത്തിയ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിത്തുടങ്ങി.
സമരപ്പന്തലില്‍ സത്യാഗ്രഹികള്‍

മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ കുറ്റകരമായ അവഗണന

നിരാഹാര സമരം നാല്‍പ്പതു ദിവസങ്ങള്‍ കഴിഞ്ഞ വേളയിലും മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ സമരത്തെ അവഗണിക്കുകയാണുണ്ടായത്. പലതവണ ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ മാതൃഭൂമി, മലയാള മനോരമ ചാനല്‍ അധികൃതരെയും റിപ്പോര്‍ട്ടര്‍മാരെയും സമീപിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടും വരാമെന്ന് വാക്കുപറഞ്ഞ് വരാതിരുന്ന് അപമാനിക്കും വിധം അവഗണിക്കുകയാണുണ്ടായത്. പരസ്യങ്ങളുടെയും അഭിസാരികമാരുടെയും മാത്രം മണം പറ്റിനടക്കുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ജനങ്ങളുടെ സഹനസമരം ദഹിച്ചിട്ടുണ്ടാവില്ല. സമരം അക്രമത്തിലേക്കും ലാത്തിച്ചാര്‍ജ്ജിലേക്കും രക്തച്ചൊരിച്ചിലിലേക്കും വഴിമാറിയിരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ ചോരയുടെ മണം പിടിച്ചെത്തിയേനെ. വാര്‍ത്തകളെ വ്യഭിചരിക്കാന്‍ മാത്രം ശീലിച്ച ചാനലുകളോട് ഞങ്ങള്‍ക്ക് സഹതാപം മാത്രം.
പത്രമാധ്യമങ്ങള്‍ സമരവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് ഇവിടെ വിസ്മരിക്കുന്നില്ല.

സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയുടെ പിന്തുണ

മുഖ്യധാരാ മാധ്യമങ്ങളുടെ അവഗണനകള്‍ക്കിടയിലും നവമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണ അപാരമായിരുന്നു. ഫേസ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും, ബ്ലോഗിലൂടെയും, മറ്റ് വെബ് ന്യൂസ് പേപ്പറുകളിലൂടെയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പരിസ്ഥിതി- മനുഷ്യസ്നേഹികള്‍ പിന്തുണയറിയിക്കുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തു. പലരും നേരിട്ടും, ഫോണിലൂടെയും, അല്ലാതെയും പിന്തുണയറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേര്‍ണലിസം വിദ്യാര്‍ത്ഥികളു‌ള്‍പ്പെടെ, ചേര്‍പ്പ് എഴുത്തുകൂട്ടം, പശ്ചിമഘട്ട സംരക്ഷണ പ്രസ്ഥാനം, പൂച്ചിന്നിപ്പാടം ശ്മശാന വിരുദ്ധ സമിതി, വല്ലഭച്ചിറ ഗ്രാമസേവാ സമിതി, ഹിന്ദു ഐക്യവേദി, സേവാഭാരതി, ബാലഗോകുലം തുടങ്ങിയ സാംസ്കാരിക, സാഹിത്യ, ആക്ടിവിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തകരും, നേതാക്കളും സമരത്തിനു പിന്തുണയുമായെത്തിയിരുന്നു.

ബ്ലോഗേഴ്സിന്റെ പിന്തുണ

നവമാധ്യമങ്ങളിലൂടെ സമരവാര്‍ത്തയറിഞ്ഞ് സമരത്തിനു പിന്തുണയറിയിച്ച് നിരവധി ബ്ലോഗര്‍മാര്‍ സമരസമിതി നേതാക്കളെ നേരിട്ട് ഫോണില്‍വിളിച്ച സമരത്തിന് എല്ലാവിധ പിന്തുണയുമറിയിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി സമരത്തെ വിജയിപ്പിച്ച ബൂലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സകലമാന ബ്ലോഗര്‍മാര്‍ക്കും പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുന്നു. ഒപ്പം വിജയാഹ്ലാദവും പങ്കിടുന്നു.

സമര സമിതിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍ :

ശ്രീ. രാജന്‍ കൊറ്റിക്കല്‍ (പ്രസിഡണ്ട് പൗരസമിതി) : +919995891640

അഭിപ്രായങ്ങള്‍

  1. കച്ചവടതാൽപ്പര്യവും, ഉപരിവർഗ വിധേയത്വവും കൊണ്ട് യഥാർത്ഥ ജനകീയ പ്രശ്നങ്ങളെ തമസ്കരിച്ച്, ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ ഇത്തരം സമരമുഖങ്ങളെ എന്നും തമസ്കരിച്ചിട്ടേയുള്ളു.....

    എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ലക്ഷ്യം നേടിയ സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. വിജയാശംസകളളോടൊപ്പം
    ഈ കൊച്ചു ജനകീയ പട്ടാളത്തിന്
    എല്ലാ വിധ അഭിവാദ്യങ്ങളും കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  3. സമരത്തിന്റെ ഭാഗമായവരും, പിന്തുണയറിയിച്ചവരുമായ ഏവർക്കും നന്ദി ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .